അഹമ്മദാബാദ്: ജെറ്റ് എയര്‍വെയ്സ് വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശം നടത്തിയ നടത്തിയ സംഭവത്തിൽ മുംബൈ സ്വദേശിയായ വ്യവസായി ബ്രിജു സള്ളയ്ക്ക് ജീവപര്യന്തം തടവ്. 2017 ഒക്ടോബര്‍ 30നാണ് സംഭവം. അഹമ്മദാബാദിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് കോടിരൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ തുക വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി വീതിച്ചു നല്‍കണമെന്ന് പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം ദേവെ ഉത്തരവിട്ടു.
ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ടോയ്ലെറ്റില് ഇംഗ്ലീഷിലും ഉറുദുവിലും റാഞ്ചുമെന്ന് രീതിയിൽ ഭീഷണി സന്ദേശം എഴുതി വെച്ചതിനെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. അതേസമയം ഡല്‍ഹി ഓഫീസില്‍ ജോലിചെയ്യുന്ന തന്റെ പെണ് സുഹൃത്ത് മുംബൈ ഓഫീസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ഇങ്ങനെ ഒക്കെ ചെയ്തതെന്ന് സള്ള അന്വേഷണ സംഘത്തോട് സമ്മതിച്ചു. വിമാനങ്ങള്‍ റാഞ്ചുന്ന
സംഭവങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളോടെ കൊണ്ടുവന്ന പുതിയ നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് സളള.
പ്രതികരിക്കാൻ ഇവിടെ എഴുതുക