പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പേരില്‍ മകളുടെ സംസ്കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ച് ഒരച്ഛന്. തന്റെ മകള്‍ മരിച്ചെന്ന ശവസംസ്കാര ചടങ്ങിന്റെ തിയ്യതി കുറിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമത്തില്‍ പോസ്റ്റൊറൊട്ടിച്ചത്.
തമിഴ്നാട്ടിലെ കുപ്പുരാജ പാളയത്താണ് ഈ സംഭവം നടന്നത്. യുവാവുമായി ദീര്‍ഘകാലമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ പിതാവ് സമ്മതം നല്‍കിയിരുന്നില്ല. യുവാവിന്റെ അമ്മ താഴ്ന്ന വിഭാഗത്തില്‍പെട്ട ആളാണെന്ന് ആരോപിച്ചാണ് വീട്ടുകാര്‍ വിവാഹത്തിന് അനുമതി നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസിലാക്കിയ യുവതി യുവാവിനോടൊപ്പം ഒളിച്ചോടി കല്ല്യാണം കഴിക്കുകയായിരുന്നു. ജൂണ്‍ 6 നാണ് പെണ്‍കുട്ടി യുവാവിനോടൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് ഗ്രാമത്തില്‍ പിതാവ് ഒട്ടിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പിതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പിതാവിനെ വിളിപ്പിച്ചപ്പോള്‍ തനിക്ക് ഇങ്ങനെയുള്ള മകളില്ലാ എന്നുമാണ് അയാള്‍ പൊലീസിനോട് പറഞ്ഞിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക