ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച് പാകിസ്താന് സെമി പ്രതീക്ഷകള്‍ നിലനിർത്തി. അഫ്ഗാനിസ്താന് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. 49 റണ്‍സുമായി പുറത്താകാതെ നിന്ന ഇമാദ് വാസിമാണ് പാക് നിരയില്‍ ടോപ് സ്കോറര്‍. ഇമാദ് വാസിം തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.ബാബര്‍ അസം – ഇമാം ഉള് ഹഖ് കൂട്ടുകെട്ട് പാക്കിസ്ഥാനു വേണ്ടി 72 റണ്‍സ് എടുത്തു .
51 പന്തില്‍ 36 റണ്‍സ് എടുത്ത് ഇമാം ഉള് ഹക്ക് പുറത്തായി. 45 റണ്‍സ് നേടിയ ബാബര്‍ അസമിനെ മുഹമ്മദ് നബി പുറത്താക്കി. മുഹമ്മദ് ഹഫീസ് 35 പന്തില്‍ 19 റണ്‍സ് നേടി. 57 പന്തില്‍ 27 റണ്‍ നേടിയ ഹാരിസ് സൊഹൈലിനെ റാഷിദ് ഖാന് പുറത്താക്കി. സര്‍ഫറാസ് അഹമ്മദ് 22 പന്തില്‍ 18 റണ്‍സും ഷദാബ് ഖാന് 17 പന്തില്‍ 11 റണ്‍സും നേടി പുറത്തായി. 49 റണ്‍സുമായി ഇമാദ് വാസിമും 14 റണ്‍സുമായി വഹാബ് റിയാസും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എടുക്കുകയായിരുന്നു. ഒറ്റ അര്‍ധ സെഞ്ചുറി പോലും അഫ്ഗാൻ നേടിയില്ല. 42 റണ്‍സ് വീതം നേടിയ അഫ്ഗര്‍ അഫ്ഗാന്, നജീബുള്ള സദ്രാന് എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. ഈ ജയത്തോടെ പാകിസ്താന് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ട് കളികളില്‍ നിന്ന് പാകിസ്താന് 9 പോയിന്റായി. എല്ലാം മത്സരങ്ങളും തോറ്റ അഫ്ഗാന് അവസാന സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക