ജനഹൃദയങ്ങള്‍ കീഴടക്കിയ ഫുള്‍ജാര്‍ സോഡ ഇപ്പോള്‍ ചെന്നൈയിലും തരംഗമായിരിക്കുകയാണ്. ഫുള്‍ജാര്‍ നുരഞ്ഞു പൊങ്ങിയ കടകളിലെല്ലാം ഇപ്പോള്‍ പൂരത്തിരക്കിന്റെ ബഹളവും. ഇവിടങ്ങളില്‍ സോഡ വരി നിന്നു വാങ്ങേണ്ട അവസ്ഥയിലെത്തിയെന്ന് ഫുള്‍ജാര്‍ പ്രേമികള്‍ പറയുന്നു. എന്നാല്‍ ഇതിനെല്ലാം തുടക്കമിട്ടത് കാസര്‍കോട് സ്വദേശിയാണ്. പോരൂര്‍ രാമചന്ദ്രാ കോളജിനു സമീപത്തു മുജീബ് റഹ്മാന് നടത്തുന്ന ദേശി കപ്പ കടയിലാണ് ആദ്യം ഫുല്‍ജാര്‍ എത്തിയത്. ഇവിടെ ലഭിക്കുന്ന പാനീയങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ ഫുള്ജാറെണെന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ എവിടെ വില്പനയ്ക്കു വച്ചാലും സൂപ്പര്ഹിറ്റാണെന്നും മുജീബ് പറയുന്നു. മലയാളികള്‍ സ്ഥിരമായി ആവശ്യപ്പെട്ടതോടെയാണ് മുജീബ് ഫുള്‍ജാര്‍ വില്പന തുടങ്ങിയത്. ഇതോടെ കടയില്‍ നല്ല തിരക്കായെന്നും തേടി പിടിച്ച് ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആള്ക്കാര് ഇവിടെയെത്തുന്നുണ്ടെന്നും മുജീബ് പറഞ്ഞു. വീഡിയോ മൊബൈലില്‍ പകര്‍ത്താനും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനും കടകള്‍ക്ക് മുന്നില്‍ മത്സരമാണിപ്പോള്‍. അണ്ണാനഗര്‍ മെയിന്‍ റോഡിലെ ഫുഡ് സ്ട്രീറ്റ്, ബസന്ത് നഗര്‍, അഡയാര്‍ എന്നിവിടങ്ങളിലെ ജൂസ് ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഫുള്‍ജാര്‍ വരവറിയിച്ചിട്ടുണ്ട്.
ഇഞ്ചി, നാരങ്ങാനീര്, മുളക്, കസ്കസ്, പുതിനയില എന്നിവ ചേര്‍ത്ത മിശ്രിതം തയ്യാറാക്കും, ശേഷം ഇവ നിറച്ച ചെറിയ ഗ്ലാസ്, സോഡ നിറച്ച വലിയ ഗ്ലാസിലേക്ക് ഇട്ട ശേഷം ഒറ്റ വലിക്ക് കുടിക്കും, ഇതാണു ഫുള്‍ജാര്‍ കുടിക്കേണ്ട രീതി. എരിവ് താല്പര്യമില്ലാത്തവര്ക്ക് പിസ്ത, ബ്ലൂ ലെമണ്‍, എന്നീ ഫ്ളേവറുകളിലും സോഡ ലഭിക്കും. 50 മുതല്‍ 70 രൂപ വരെയാണു വില. മലബാറിലെ നോമ്ബുതുറ വിഭവമായിരുന്ന ഫുല്‍ജാര്‍ സോഡ, സര്‍ബത്ത് കച്ചവടക്കാര്‍ ഏറ്റെടുത്തതോടെയാണു തരംഗമായത്.
കുലുക്കി സര്ബത്തിന് ശേഷം കേരളത്തില്‍ തരംഗമായി കഴിഞ്ഞതാണ് ഫുള്‍ ജാര് സോഡ. എല്ലാ ദിവസവും യുവാക്കളുടെ വലിയ നിരയാണ് ഫുള്‍ജാര്‍സോഡാ കേന്ദ്രങ്ങളില്‍ കാണാനാകുന്നത്. പഴയ ഉപ്പും മുളകുമിട്ട സോഡാ വെളളത്തിന്റെ പുതിയ പതിപ്പാണ് ഫുള്‍ജാര്‍ സോഡ.
കേരളത്തില്‍ തരംഗമായ ഫുള്‍ ജാര് സോഡയെക്കുറിച്ച് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് വയനാട് ജില്ലയിലെ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ യാതൊരു ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ ജാര് സോഡ വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകള്‍ കഴുകുന്നവെളളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വേണ്ടത്ര വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നതെന്നും ഇത് ഭക്ഷ്യ വിഷബാധപോലെയുളള അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നു.
കൂടാതെ, ഉപഭോക്താക്കള്‍ വൃത്തിയും ശുചിത്വവുമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മാത്രമേ ഇവ വാങ്ങാന്‍ പാടുള്ളൂവെന്നും ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നും ഫുൾജാർ സോഡാ അകലുന്നുണ്ടെങ്കിലും ചെന്നൈയിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ് ഫുൾജാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക