തലശ്ശേരി: കുളികഴിഞ്ഞെത്തിയ കുട്ടികള്‍ ചുവന്ന ടൗസര്‍ കുടഞ്ഞത് അപകടമാണെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി വെച്ചു. കണ്ണൂര്‍ എടക്കാടാണ് സംഭവ വികാസം നടന്നത്. ഉച്ചക്ക് 12.15 ന് എടക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസാണ് അപകടം സംഭവിച്ചെന്ന് കരുതി അഞ്ച് മിനിറ്റിലേറെ ട്രെയിന്‍ നിര്‍ത്തിയിട്ടത്.
സ്റ്റേഷന് സമീപത്തുള്ള കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികള്‍ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തുള്ള മരപ്പൊത്തില്‍ വസ്ത്രങ്ങള്‍ സൂഷിച്ചിരുന്നു. കുളി കഴിഞ്ഞെത്തിയ കുട്ടികള്‍ മരപ്പൊത്തില്‍ നിന്ന് ചുവന്ന കളറുള്ള വസ്ത്രമെടുത്ത് കുടഞ്ഞതാണ് ലോക്കോപൈലറ്റ് തെറ്റിദ്ധരിക്കാന്‍ കാരണമായത്. കുട്ടി അപായ സൂചന നല്‍കുകയാണെന്ന് കരുതി ലോക്കോപൈലറ്റ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടുകയായിരുന്നു.
ട്രെയിന്‍ നിര്‍ത്തിയതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതോടെ ട്രെയിന്‍ വീണ്ടും യാത്ര തുടരുകയായിരുന്നു. മതിയായ കാരണമില്ലാതെ ട്രെയിന്‍ നിര്‍ത്തിക്കുന്നത് ജാമ്യമില്ലാ പ്രകാരം കുറ്റകരമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക