ബംഗളുരു: ഊബര്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി യുവതി രംഗത്ത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി തന്റെ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.
ഊബറിന്റെ സുരക്ഷാ സംവിധാനം അങ്ങേയറ്റം അധപതിച്ച നിലയിലാണെന്നും യുവതി ആരോപിക്കുന്നു.
ശനിയാഴ്ച്ച രാത്രിയാണ് യുവതിയ്ക്ക് ഊബര്‍ യാത്രയ്ക്കിടെ മോശം അനുഭവമുണ്ടായത്.
യുവതിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ
എന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴ വിരുന്ന് കഴിഞ്ഞ് പിരിഞ്ഞതിന് പിന്നാലെ ഒരു ഊബര്‍ ടാക്സി വിളിച്ചു.
ക്യാബുമായി എത്തിയ ഡ്രൈവര്‍ ഞാന്‍ കയറിയതിന് പിന്നാലെ അയാള്‍ തന്റെ സുഹൃത്തിനെ വിളിച്ച് ഇപ്പോഴുള്ള ഉപഭോക്താക്കള്‍ വളരെ മോശമാണെന്ന് രീതിയില്‍ പറഞ്ഞു.
അതിന് ശേഷം എന്നോട് സംസാരിച്ച അയാള്‍ ഒരു വിദ്യാഭ്യാസ മുള്ള സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ രാത്രി ഏഴുമണിക്ക് മുൻപായി ജോലി അവസാനിപ്പിക്കണമെന്നും സഹപ്രവര്‍ത്തകരുമായി മദ്യപിച്ച് നടക്കുന്ന രീതി ഒഴിവാക്കണമെന്നും പറഞ്ഞു.
ഞാന്‍ മദ്യപിച്ചിട്ടില്ലെന്നും എന്റെ കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും നിങ്ങളുടെ ജോലി കൃത്യമായി ചെയ്താല്‍ മതിയെന്നും പറഞ്ഞു.
എന്നാല്‍ അയാള്‍ എന്നെ അശ്ലീലം പറയാന്‍ തുടങ്ങി. ഇതിന് ശേഷം കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ സുരക്ഷാ ബട്ടണ്‍ അമര്‍ത്താന്‍ നിര്‍ബന്ധിച്ചു.
ഇതിനെ തുടര്‍ന്ന് കസ്റ്റമര്‍ കെയറില്‍ നിന്ന് ഡ്രൈവറെ വിളിച്ചു. ഈ സമയം ഡ്രൈവര്‍ ഞാന്‍ അമിതമായി മദ്യപിച്ചിരുന്നതായി കസ്റ്റമര്‍ കെയറില്‍ നിന്ന് വിളിച്ച വ്യക്തിയോട് പരാതിപ്പെട്ടു.
ഇതിനെ തുടര്‍ന്ന് കസ്റ്റമര്‍ കെയറിലുണ്ടായിരുന്ന യുവതി എന്നോട് ഉടന്‍ തന്നെ അടുത്ത ക്യാബ് ബുക്ക് ചെയ്ത തരാമെന്നും അതിനാല്‍ അതുവരെ യാത്ര ചെയ്ത ക്യാബില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്ന് ഡ്രൈവറും എന്നോട് കാറില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞു. ഞാന്‍ കാറില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുമെന്നും അയാള്‍ ഭീഷണിപെടുത്തി.
ഏകദേശം രാത്രി 11:15 ഓടെ ആള് തിരക്കില്ലാത്ത റോഡില്‍ അവര്‍ എന്നെ ഇറക്കി വിട്ടു.
കസ്റ്റമര്‍ കെയറില്‍ നിന്ന് വിളിക്കുമെന്നും ഉടനെ അടുത്ത ക്യാബ് വരുമെന്ന് പ്രതീക്ഷിച്ച് നിന്നെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പണം തിരികെ നല്കിയതല്ലാതെ യാതൊരു സഹായവുമുണ്ടായില്ലെന്നും യുവതി ഫേസ്ബുക്കില്‍ ക്കുറിച്ച്.
സംഭവം വിവാദമായതിന് പിന്നാലെ ഊബര്‍ അന്വേഷണം ആരംഭിച്ചു. കൂടാതെ ഇടക്കാലത്തേക്ക് ഡ്രൈവറെ ഊബറില്‍ നിന്ന് വിലക്കിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക