നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര് കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും നിരവധി പേര് ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരു ഗ്രാമം മുഴുവന്‍ മണ്ണിലടിയിലാണ്.
നാല്‍പ്പതോളം പേര് കുടുങ്ങിയതായും വ്യാഴാഴ്ച അഞ്ച് മണിയ്ക്കാണ് ഉരുള്‍ പൊട്ടലുണ്ടായതെന്നും ഇതുവരെയും രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ കഴിഞ്ഞില്ലെന്നും പ്രദേശ വാസി പറഞ്ഞു.
ഒരു കുട്ടി മരിച്ചെന്നും ഇയാള്‍ പറയുന്നു. നിലവില്‍ മലപ്പുറത്തെ സന്നദ്ധ സംഘടനയായ ട്രോമാ കെയര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്.
റോഡ്മാര്‍ഗം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനാല്‍ വ്യോമസേനയുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക