പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടി. അട്ടപ്പാടിയിലേക്കുള്ള വഴിയടഞ്ഞു. ഭാരതപ്പുഴ കരകവിഞ്ഞു. പട്ടാമ്പി മുതല്‍ തൃത്താല വരെ വെള്ളം കയറി. പെരിയാര്‍ നിറഞ്ഞൊഴുകുന്നു. ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു.
ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടലുണ്ടായി. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. ഇടുക്കി വെള്ളാരംകുന്നില്‍ ഉരുള്‍പൊട്ടി. രണ്ടു വീടുകള്‍ തകര്‍ന്നു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ 5 ഷട്ടറുകള്‍ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ബാണാസുരസാഗര്‍ അണക്കെട്ട് അതിവേഗം നിറയുന്നു.
മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നു കെഎസ്ഇബി ചെയര്മാന് എന്‍.എസ്.പിള്ള പറഞ്ഞു. ജലനിരപ്പ് 733 അടിയിലെത്തിയാല്‍ ഷട്ടര്‍ തുറക്കും . മറ്റ് നാല് വലിയ ഡാമുകളില്‍ ജലനിരപ്പ് പകുതിയില്‍ താഴെ മാത്രമാണ്. വയനാട് കാരാപ്പുഴ ഡാമിന്റെ മൂന്ന്ഷട്ടറുകള്‍ ഒമ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക