കോട്ടയം: കെവിൻ കൊലക്കേസിൽ ബുധനാഴ്ച വിധിപറയും. 90 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. സെഷൻസ് ജഡ്ജി ജി എസ് ജയചന്ദ്രനാണ് വിധി പ്രഖ്യാപിക്കുക. ദുരഭിമാനക്കൊലയായി പരിഗണിച്ച കേരളത്തിലെ ആദ്യ കേസാണിത്. സംഭവം നടന്ന് 14 മാസംകൊണ്ട് നടപടി പൂർത്തിയാക്കി. കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരൻ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികൾ.
കേസിന്റെ വിചാരണാ വേളയിൽ കോടതിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെവിന്റെ പിതാവ് ജോസഫ്. എന്നാൽ വിധിപറയുന്ന ദിവസം കോടതിയിൽ പോകില്ലെന്നും പ്രാർത്ഥനയുമായി വീട്ടിൽത്തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിധി എതിരായാൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക