ന്യൂഡല്‍ഹി: ആണവായുധത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നയത്തിൽ മാറ്റമുണ്ടാകും. “ആണവായുധം ആദ്യം ഉപയോഗിക്കില്ല” എന്ന ഇന്ത്യയുടെ നയത്തിലാണ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുക.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്ത്യ ആണവായുധം ആദ്യം പരീക്ഷിച്ച പൊഖ്റാനില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ഇന്ത്യയെ ആണവശക്തിയാക്കുമെന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പ്രതിജ്ഞ യാഥാര്‍ഥ്യമാക്കിയ മേഖലയാണ് പൊഖ്റാന്‍. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്നത് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചിരിക്കും”, രാജ്നാഥ് സിംഗ് പറഞ്ഞു.
ഒരു സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ് ഇന്നുവരെ ഇന്ത്യ സ്വീകരിച്ച നയം. ഇതിലാണ് മാറ്റമുണ്ടായേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.ഇത് വരും ദിവസങ്ങളിൽ അന്തർദേശീയ തലത്തിൽ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക