കോട്ടയം : അഭയാ കേസില്‍ വാദം പുരോഗമിക്കവേ വീണ്ടും ഒരു സാക്ഷികൂടി കൂറുമാറി. നാലാം സാക്ഷി സഞ്ജു പി. മാത്യുവാണ് കൂറുമാറിയത്.
സിസ്റ്റര്‍ അഭയ താമസിച്ച കോണ്‍വെന്റിന്റെ സമീപത്ത് താമസിച്ച ആളാണ് സഞ്ജു. കേസിന്റെ ആരംഭ ഘട്ടത്തില്‍ പ്രധാന പ്രതിയായ ഫാ. തോമസ് കോട്ടൂരിന്റെ കാര്‍ സംഭവ ദിവസം രാത്രി കോണ്‍വെന്റിനടുത്ത് കണ്ടു എന്നായിരുന്നു സഞ്ജു മൊഴി കൊടുത്തിരുന്നത്.
എന്നാല്‍ ഇന്ന് വിചാരണ നടക്കവേ സംഭവ ദിവസം ഫാദറിന്റെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടില്ല എന്നാണ് സഞ്ജു കോടതിയില്‍ പറഞ്ഞത്. കേസിലെ നാലാം സാക്ഷിയാണ് സഞ്ജു.
വിചാരണ നടക്കവെ കേസിലെ അമ്ബതാം സാക്ഷിയായ സിസ്റ്റര്‍ അനുപമ ഇന്നലെ കൂറുമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക