കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലികുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി
ഔദ്യോഗിക പ്രഖ്യാപനം അല്പസമയത്തിനുള്ളില് നടക്കാനിരിക്കെ എതിർപ്പുമായി പി ജെ ജോസഫ് .
പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടുന്ന അംഗമാണ് ജോസ് എന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോം പുലികുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദേശിച്ചത് ജോസ് കെ മാണി പക്ഷമാണ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിജെ ജോസഫ് എതിര് നിന്നതോടെയാണ് ജോസ് ടോമിനെ മത്സരിപ്പിക്കാന്‍ ജോസ് കെ മാണി പക്ഷം തീരുമാനിച്ചത്.
ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ ജോസ് ടോം, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്.
ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് തോമസ് ചാഴികാടന് പറഞ്ഞിരുന്നു. മാണി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്നും പാലായില്‍ നിന്നുള്ള ഒരു നേതാവാണ് സ്ഥാനാര്‍ത്ഥിയെന്ന് ചാഴികാടന് അല്പസമയത്തിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ജോസ് ടോമിന്റെ പേര് ഉയര്‍ന്ന് കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക