ലക്നൗ: ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയാല്‍ ആദ്യം നാടുവിടേണ്ടി വരിക ഉത്തരാഖണ്ഡുകാരനായ യോഗിയായിരിക്കുമെന്ന് അഖിലേഷ് യാദവ്.
ആവശ്യമെങ്കില്‍ ദേശീയ പൗരത്വപട്ടിക ഉത്തര്‍പ്രദേശില്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ഭിന്നിപ്പിച്ച് ഭരിച്ചപോലെ ഇപ്പോള്‍ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്നും പൗരത്വപട്ടികയുടെ പേരില്‍ ആളുകളെ ഭയപ്പെടുത്തുകയാണ് യോഗി ചെയ്യുന്നതെന്നും അഖിലേഷ് പറഞ്ഞു.
ലക്നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശില്‍ ദേശീയ പൗരത്വപട്ടിക നടപ്പാക്കി, ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് യോഗി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക