പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് മൂന്ന്മണിക്കൂര് പിന്നിടുമ്ബോള്‍ 19.3 ശതമാനം പേര് വോട്ട് ചെയ്തു. ഭേദപ്പെട്ട പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്.
ബൂത്തുകള്‍ക്ക് മുന്നില്‍ പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര കാണാൻ സാധിക്കുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. പോളിങ് ശതമാനം കഴിഞ്ഞതവണത്തേതില്‍ നിന്ന് കൂടുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് കാനാട്ടുപാറ ഗവ.പോളിടെക്നിക്ക് കോളേജിലെ 119-ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്,മക്കളായ ടീന,ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
പാലായില്‍ എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് മാണി സി കാപ്പന് പറഞ്ഞു. കെ എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും വോട്ടെണ്ണല്‍ ദിവസവും ഇതേ സന്തോഷത്തോടെ പ്രതികരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി കാപ്പന് പ്രതികരിച്ചു.
176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാര്‍മാരാണുള്ളത്. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതകളും. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന് ഉപയോഗിക്കുന്നുണ്ട്.
വോട്ടിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഞായറാഴ്ച വിതരണം ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനും യുഡിഎഫ് സ്വതന്ത്രനായി ജോസ് ടോമും എന്‍ഡിഎയില്‍ നിന്ന് എന്‍ ഹരിയും ജനവിധി തേടുന്നു.
ജോസ് കെ മാണിപക്ഷവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കുന്നതിനിടെയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയ തര്‍ക്കം അവസാനവട്ട പ്രചാരണം വരെ തുടരുകയായിരുന്നു. രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെ ജോസ് ടോമിന് രണ്ടില ചിഹ്നം നഷ്ടമായി.
കൈതച്ചക്ക ചിഹ്നത്തിലാണ് ജോസ് ടോം മത്സരിക്കാനിറിങ്ങുന്നത്. യുഡിഎഫ് നേരിടുന്ന പ്രതിസന്ധികള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണിയും മാണി സി കാപ്പനും.
കഴിഞ്ഞ മൂന്ന് തവണയും കെ എം മാണിക്കെതിരെ മത്സരിച്ചതിന്റെ പരിചയസമ്പത്താണ് മാണി സി കാപ്പന്റെ വിജയ പ്രതീക്ഷ വർധിപ്പിക്കുന്നത്. മൂന്ന് തവണ മത്സരിച്ചപ്പോഴും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ച് കൊണ്ടുവരാൻ മാണി സി കാപ്പന് സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക