പാലായിൽ വീണ്ടും മാണി. പക്ഷെ ഇത്തവണ കെ എം മാണിയല്ല മാണി സി കാപ്പൻ. 54 വർഷം കേരള കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം ഇത്തവണ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് 2943 വോട്ടുകളുടെ വിജയമാണ് സമ്മാനിച്ചത്. യു ഡി എഫ് പഞ്ചായത്തുകളിലും കാപ്പന് വലിയ മുന്നേറ്റമായിരുന്നു.
1965ൽ പാലാ മണ്ഡലം രൂപീകരിച്ച കാലം മുതൽ കെ എം മാണി എന്ന രാഷ്ട്രീയ അതികായനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് യു ഡി എഫിന്റെ കരുത്തുറ്റ കോട്ടയായിരുന്ന മണ്ഡലം ഇടതോരം ചേർക്കുകയാണ് മാണി സി കാപ്പൻ. കുട്ടിയമ്മയോടൊപ്പം കെ എം മാണി കൂടെക്കൂട്ടിയതാണ് പാലയെയും.
ബാർ കോഴക്കേസിൽ കെ എം മാണി കുരുങ്ങിയപ്പോഴും മാണിസാർ നു വിജയം നൽകിയ മണ്ഢലമാണ് പാലാ. പക്ഷെ മാണി സർ ഇല്ലാത്ത പാലായിൽ എം എൽ എ മാണി തന്നെ പക്ഷെ കെ എം മാണി അല്ല മാണി സി കാപ്പൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക