ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിൽ നാമനിർദ്ദേഡ്സപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്.വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പാലായിലെ അട്ടിമറി വിജയത്തിന്റെ ആവേശത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍ ഈ വിജയം രാഷ്ട്രീയ വിജയമല്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള പ്രശനങ്ങളാണ് കോന്നിയടക്കമുള്ള സിറ്റിംഗ് സീറ്റുകളില്‍ യുഡിഎഫ് നേരിടുന്ന തലവേദന.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്ത് രാവിലെ പത്തരക്ക് കഴക്കൂട്ടത്ത് നിന്ന് വാഹന റാലിയുടെ അകമ്ബടിയോടെ എത്തി പത്രിക സമര്‍പ്പിക്കും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാര്‍ രാവിലെ പതിനൊന്നരയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഉച്ചക്ക് രണ്ടു മണിക്ക് പത്രിക സമര്‍പ്പിക്കും.
ഇതിനിടെ മഞ്ചേശ്വരത്തെ എൻ.ഡി.എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിനെതിരെ ബി.ജെ.പി പ്രവർത്തകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക