പ്രായം തളർത്താത്ത വിപ്ലവ വീര്യത്തെ കേരളം നെഞ്ചിൽ തൊട്ട് വിളിച്ച പേരാണ് വി എസ്. മലയാളികളുടെ ആകെ നേതാവായ ഇ കമ്മ്യൂണിസ്റ് കരുത്തിന് ഇന്ന് 96 വയസ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്ചുദാനന്തൻ ലോകത്തിലെ തന്നെ ജീവിച്ചിരിക്കുന്ന തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്.
1923 ഒക്ടോബർ 20 നാണ് ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ സങ്കരന്റെയും അക്കാമ്മയുടെയും മകനായാണ് വി എസ് ജനിച്ചത്. നിയമവിരുദ്ധമായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.1943 ൽ കോഴിക്കോട് ചേർന്ന പാർട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനത്തിൽ ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധി.
ചെറുകാലി കായൽ വരമ്പത്ത് കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് വി എസ് ആണ് തിരുവിതാംകൂറിൽ ആദ്യ കർഷക പ്രസ്ഥാനത്തിന് രൂപം നൽകുന്നത്.
1964 ഇത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഡാങ്കേയിസത്തോട് വിയോജിച്ച് 101 അംഗ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ.എം. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകിയ 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വി.എസ് അച്യുതാനന്ദൻ.
ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ബാല്യകാലം വി എസ് എന്ന കമ്മ്യൂണിസ്റ്കാരനെ സൃഷ്ടിക്കുകയായിരുന്നു.
ചെറുപ്പത്തിലേ ‘അമ്മ നഷ്ട്ടപെട്ടു. കുറച്ച കഴിഞ്ഞപ്പോൾ അച്ഛനും. ഈ കാലത്ത് ദൈവത്തെ കരഞ്ഞു വിളിച്ചിട്ടുണ്ട്. പക്ഷെ ആൻ വിളികേൾക്കാത്ത ദൈവത്തെ പിന്നെ വിളിക്കേണ്ടെന്നു തീരുമാനിച്ചു. പിന്നീടിന്നുവരെ വിളിച്ചിട്ടുമില്ല. വി.എസ് എന്ന ഭൗതികവാതി എങ്ങനെ രൂപപ്പെട്ടു എന്ന ചോദ്യത്തിന് വി എസ്ന്റെ ഉത്തരമാണിത്.
തന്റെ ഇല്ലായ്മകൾക്കിടയിലും തനിക്ക് ചുറ്റുമുള്ളവരുടെ കഷ്ടതകൾ ഇല്ലാതാക്കണമെന്ന് ആ മനുഷ്യൻ ആഗ്രഹിച്ചു. അതിനായി പോരാട്ടത്തിനിറങ്ങി. പുന്നപ്രവയലാർ സമരത്തിലെ സംഘാടകനും പോരാളിയുമായി. എന്നാൽ പുന്നപ്രയിൽ പോലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്ന സമയത്ത് പാർട്ടി നിർദ്ദേശപ്രകാരം വി എസ് പൂഞ്ഞാറിലായിരുന്നു. പൂഞ്ഞാറിൽ നിന്ന് പോലീസ് പിടിയിലായ വി എസ് നെ കൊളോണിയൽ നാടുവാഴി മേധാവിത്വം ഇഞ്ചിഞ്ചായി തല്ലിച്ചതച്ചപ്പോഴും കാല്വെള്ളയിൽ ഭയനാട് മുനകൊണ്ട് കുത്തികീറിയപ്പോഴും ചുരുട്ടിപിടിച്ച മുഷ്ടിയിൽ ആവേശവും കമ്മ്യൂണിസ്റ്റ് വീര്യവുമായിരുന്നു.
കാലവും പ്രായവും ഈ വിപ്ലവ വീര്യത്തിനു മുന്നിൽ തൊറ്റു മടങ്ങിയിട്ടേ ഉള്ളു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി അതിനെല്ലാമപ്പുറം തളരാത്ത സമര പോരാളി… 96ന്റെ നിറവിലും ഈ കർമ്മോൽസുക ജീവിതത്തിന് വിശ്രമമില്ല. ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ എം.എൽ എ എന്നീ നിലകളിൽ മാത്രമല്ല അനീതികൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായും ഈ കമ്മ്യൂണിസ്റ് കാരണവർ തലയെടുപ്പോടെ നിൽക്കുന്നു. പാർട്ടി പ്രവത്തകർക്കും അനുഭാവികൾക്കും എന്നും ആവേശമാണ് വി എസ്.
പ്രസംഗവേദികളിൽ ജനസാഗരം തീർക്കാൻ കഴിവുള്ള നേതാവ്. അക്ഷരാർത്ഥത്തിൽ ഒരു യഥാർത്ഥ ക്രോപ്ഡ് പുള്ളർ. തിരഞ്ഞെടുപ്പ് കാലത്ത് വി എസ് എന്ന കമ്മ്യൂണിസ്റ്റ് കാരൻ പടനയിച്ച മുന്നിൽ തന്നെ ഉണ്ടാകും. പ്രവർത്തകർക്ക് ആവേശം പകരും. രണ്ടു ദിവസം മുൻപ് വട്ടിയൂർക്കാവിലെ നമ്മളത് കണ്ടു.
തന്റെ പ്രായത്തെ പരിഹസിക്കുന്നവർക്ക് തെളിച്ചമുള്ള ഭാഷയിൽ കുറിക്കുകൊള്ളുന്ന മറുപടികൾ നൽകി 96 ന്റെ നിറവിലും വിശ്രമമില്ലാതെ തന്റെ ഔധ്യോഗിക ജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ആവേശമായി വിഎസ് എന്ന വിപ്ലവസൂര്യൻ ഉദിച്ച് നിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക