മണ്‍സൂണിന് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ വര്‍ഷം ഏറ്റുവമധികം മഴ ലഭിച്ചതായി റിപ്പോർട്ട്. ഒക്ടോബര്‍ ഒന്നിന് ശേഷമുള്ള കണക്കുകള്‍ പ്രകാരമാണിത്.മണ്‍സൂണിന് ശേഷം ഒക്ടോബര്‍ ഒന്ന് മുതല്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കുന്നതിനേക്കാള്‍ 16 ശതമാനം അധികം മഴ ലഭിച്ചു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
2019-ല്‍ മണ്‍സൂണിന് ശേഷം ശരാശരിയേക്കാള്‍ 16 ശതമാനം മഴ അധികം ലഭിച്ചപ്പോള്‍ 2018-ല്‍ ശരാശരിയേക്കാള്‍ 51 ശതമാനം മഴ കുറവായിരുന്നു. 2018-നെ അപേക്ഷിച്ച് രാജ്യത്തെ 58 ശതമാനം ജില്ലകളിലും ഇത്തവണ സാധാരണ മഴ മുതല്‍ കനത്ത മഴ വരെ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക ജല സംഭരണികളിലും കഴിഞ്ഞ 10 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ വെള്ളമുള്ളത്. കേന്ദ്ര ജല കമ്മീഷനാണ് ഈ വിവരം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക