നോട്ട് നിരോധനം വലിയൊരു മണ്ടത്തരമായിരുന്നുവെന്ന് ആര്.ബി.ഐ മുന്‍ ഗവര്‍ണര്‍ സി രംഗരാജന്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സഖ്യകക്ഷിയായ ശിവസേന വരെ ബി.ജെ.പിയെ കുറ്റപ്പെടുത്തി രംഗത്തു വന്ന പശ്ചത്താലത്തിലാണ് മുന്‍ ഗവര്‍ണറുടെ പ്രതികരണം.
”കള്ളപ്പണം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്. എന്നാല്‍ അത് നന്നായി കൈകാര്യം ചെയ്യാത്തതാണ് പ്രശ്നം. ഇത് ഒരു വലിയ മാനേജ്മെന്റ് മണ്ടത്തരമാണെന്ന് ഞാൻ കരുതുന്നു. പുതിയ കറൻസി നേരത്തെ തയ്യാറാക്കിയിരുന്നെങ്കിൽ, ജനങ്ങള്‍ നേരിട്ട ദുരിതവും പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല.
പുതിയ കറൻസി ലഭ്യമല്ലാത്തതിനാലും പഴയ കറൻസി ബാങ്കുകള്‍ക്ക് കൈമാറേണ്ടിയും വന്നതോടെയാണ് എല്ലാ പ്രശ്നങ്ങളും ഉയർന്നത്. ചെറുകിട വരുമാനക്കാരായ ധാരാളം പേര്‍ക്ക് ജോലി നഷ്ടമായി.
നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കിയാലും അല്ലെങ്കിലും നടപ്പാക്കിയ രീതി മണ്ടത്തരമായിരുന്നു. ആ പദ്ധതിയുടെ നടപ്പാക്കല്‍ രീതി തീർത്തും മോശമാണ്. ഇതൊരു ദുരന്തമാണെന്ന് ഞാൻ കരുതുന്നു.” രംഗരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക