അട്ടപ്പാടിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കൾക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.
മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്ന ആവശ്യവുമായി സുഹൃത്തുകളും രംഗത്തെത്തി.
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കൾക്ക് അവസരം നല്‍കണമെന്നമെന്നാണ് മദ്രാസ് ഹൈക്കോടതി മധുര ഡിവിഷന് ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ഭാര്യക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ആശുപത്രിയിൽ എത്തി മൃതദേഹം കാണാമെന്നും കോടതി വ്യക്തമാക്കി. ബന്ധുക്കള്‍ വരാത്തവരുടെ മൃതദേഹം തങ്ങള്‍ക്ക് വിട്ടുനില്കണമെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക