കോഴിക്കോട്:കൊയിലാണ്ടി വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ വധുവരന്മാരെ കാന്താരി മുളക് അരച്ച് കലക്കിയ വെളളം കുടിപ്പിച്ചതാണ് പ്രശ്നത്തിൽ കലാശിച്ചത്. ശനിയാഴ്ച താലിക്കെട്ടിന് ശേഷം നവദമ്പതികള്‍ സദ്യ കഴിക്കാന്‍ ഇരുന്നു. ഈസമയത്ത് ജ്യൂസാണെന്ന് പറഞ്ഞ് ഇവർക്ക് കാന്താരി മുളക് അരച്ച പാനീയം നല്‍കുന്നത്. കുടിച്ച ഉടനെ വധു ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു.പിന്നാലെ വരനും.തുടര്‍ന്ന് ബന്ധുക്കള്‍ വിവാഹവസ്ത്രത്തില്‍ തന്നെ വധുവരന്മാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായയും തൊണ്ടയും പൊളളിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇതിനിടെ ആശുപത്രി കാഷ്യാലിറ്റിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം നടന്നു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. വധുവിനും വരനും പരാതിയില്ലെന്ന് എഴുനല്കിയതിനാല് കേസെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക