വായു മലിനീകരണത്തിൽ വലഞ്ഞ് ചെന്നൈയും. ഇന്നലെ രാവിലെ വായു ഗുണനിലവാര തോതിൽ ചെന്നൈ ഡൽഹിയെ കടത്തിവെട്ടി.
രാവിലെ 9.30ക്ക് ചെന്നൈയിൽ എയർ ക്വാളിറ്റി ഇൻഡക്സ് 264 ആയിരുന്നപ്പോൾ ഡൽഹിയിൽ അത് 254 ആയിരുന്നു. പട്ടണത്തിലെ പല സ്ഥലങ്ങളിലും വായുവിന്റെ അവസ്ഥ വളരെ ശോചനീയമാണ്. വെലച്ചേരി, രാമപുരം, മനാലി, കൊടുങ്കയ്യൂർ, അണ്ണാനഗർ, ചെന്നൈ എയർപോർട്ട് എന്നിവിടങ്ങളിൽ 341 ആണ് മലിനീകരണ തോത്.
ഉയർന്ന തോത് വെള്ളിയാഴ്ചയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കൻ മൺസൂൺ ശനിയാഴ്ച വീണ്ടും തുടങ്ങാനും സാധ്യതയുണ്ട്.
വായുവിന്റെ ഗുണനിലവാരത്തോത് കൃത്യതയോടെ അളക്കാൻ സഹായിക്കുന്ന എയർ മോണിറ്ററിംഗ് സ്റ്റേഷൻ സംവിധാനം ചെന്നൈയില്ലെന്ന് വിദഗ്ധർ പറയുന്നത്. അർബൻഎമിഷൻ ഡോട്ട് കോം ആണ് ചെന്നെയിലെ വായുമലിനീകരണത്തിൽ പഠനം നടത്തിയത്. അവർ പറയുന്നത് വായുവിന്റെ ഗുണമളക്കാൻ കുറഞ്ഞത് 38 എയർ മോണിറ്ററിംഗ് സ്റ്റേഷനുകൾ വേണമെന്നാണ്.
വായു മലീനീകരണത്തിന്റെ കാരണങ്ങൾ റോഡിലെ പൊടിപടലങ്ങളും തുറന്ന സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതും കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുമാണ്. എന്നാൽ കടൽ കാറ്റ് മലിനീകരണ തോത് കുറക്കാൻ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക