സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടിലെത്തി.
ഫൈനല്‍ റൗണ്ട് പ്രവേശനത്തിന് വെറും സമനില മാത്രം മതിയായിരുന്നു കേരളത്തിന്. പക്ഷേ, തമിഴ്നാടിന്റെ ഗോള്‍ വല നിറച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് കടന്നത്.
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്നാടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു കേരളം. സന്ദര്‍ശകരെ ആറു ഗോളിന് നിലംപരിശാക്കിയാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി മാറിയത്.
തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ മുഴുവന്‍ സമയവും കേരളം മുന്നിട്ടു നിന്നു. ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്റെ ലീഡ് നേടിയിരുന്നു.
തമിഴ്നാടിനെ ആറു ഗോളിനു തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്.
24ആം മിനുട്ടില്‍ വിഷ്ണു കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടി. 33ആം മിനുട്ടില്‍ ജിതിന് കേരളത്തിനായി ലീഡുയര്ത്തിക്കാട്ടി. 42ആം മിനുട്ടില്‍ ജിതിനു പകരം പിന്നെയും വന്നു കേരളത്തിനായി ഗോള്‍. രണ്ടാം പകുതിയിലെ രണ്ടു ഗോളും ഇന്‍ജുറി ടൈമിന്റെ നാലാം മിനുട്ടില്‍ എമില്‍ കൂടി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ പട്ടിക പൂര്‍ത്തിയായി.
കഴിഞ്ഞ സീസണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ കേരളത്തിന്റെ വാശിയേറിയ തിരിച്ചു വരവാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ അഞ്ചു ഗോളിനു പരാജയപ്പെടുത്തിയാണ് കേരളം കുതിപ്പ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക