രാജ്യത്തെ ഐ.ടി കമ്പനികള്‍ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പ്രവർത്തിച്ചു വരുന്നതെന്ന് റിപ്പോർട്ടുകൾ സുചുപ്പിക്കുന്നു.
ഐ.ടി വമ്പന്മാരായ കോഗ്നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കൊഗ്നിസന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ ഇപ്പോൾ സ്വീകരിച്ചുകഴിഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോഴക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ഉള്ളവർക്ക് ജോലി നഷ്ട്ടപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ.
ഐ.ടി കമ്പനികളിലെ 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവുമെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെ തൊഴിലാളികളുടെ എണ്ണം 12,000ത്തിലേക്ക് ചുരുക്കാനാണ് കൊഗ്നിസന്റിന്റെ തീരുമാനം.
ഇന്‍ഫോസിസ് തൊഴിലാളികളുടെ എണ്ണം 10,000 ആയും ചുരുക്കും. ഇവയെക്കൂടാതെ മറ്റ് കമ്പനികളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സീനിയല്‍, മിഡ് സീനിയര്‍ തൊഴിലാളികളെയാണ് കൂടുതലായും പുറത്താക്കല്‍ ബാധിക്കുന്നത്.
ഇതോടെ 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ശമ്പളമുള്ള പ്രൊജക്ട് മാനേജേഴ്സ് മുതലുള്ളവരാണ് പ്രതിസന്ധി ഗുരുതരമായി നേരിടുക. ഇത് അടുത്ത പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വന്‍ തോതില്‍ വർധിച്ചേക്കും എന്ന വസ്തുതയിലേക്കാണ് ഈ റിപ്പോർട്ടുകൾ വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക