രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മുന്നിൽ. അഴിമതിരഹിത സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേ 2019ലാണ് രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്. ഭരണരംഗത്തു നിന്നും അഴിമതി പൂര്‍ണമായും തുടച്ചു മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
ഈ ലക്ഷ്യപ്രാപ്തിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളും ഒരേ മനസോടെ ജാഗ്രതയോടെ നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേ പ്രകാരം കേരളത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ സാധിക്കുന്നതിന് 10 ശതമാനം ആളുകള്‍ മാത്രമാണ് കൈക്കൂലി നല്‍കുന്നുള്ളൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, ഗോവ, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും അഴിമതി കുറവാണ്. സര്‍വ്വേ പ്രകാരം രാജസ്ഥാൻ
ആണ് ഏറ്റവും അഴിമതി കൂടിയ സംസ്ഥാനം. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും അഴിമതിയിൽ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക