സുരക്ഷ ആവശ്യങ്ങൾക്കുളള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ കരകാറിനെ സംബന്ധിച്ച് ആരോപണം ഉയരുകയുമാണ്.
പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസുമായ് ഉണ്ടാക്കിയ കരാർ ഉയർന്ന തുകക്കാണെന്നാണ് ആരോപണം. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ചിപ്സൺ ഏവിയേഷൻ കമ്പനി കുറഞ്ഞ തുകയ്ക്കുളള കരാർ സർക്കാറ് മുന്നിൽ വെച്ചിരുന്നു.
വി.ഐ.പികളുടെ യാത്രക്കും മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനുമായി ഹെലികോപ്റ്റർ വാടകക്കെടുക്കാനായി നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.
കരാർ പ്രകാരം 20 മണിക്കൂർ പറക്കുന്നതിനായി ഒരു മാസം 1കോടി 45 ലക്ഷം രൂപ പവൻഹാൻസിന് നൽകേണ്ടിവരും.10 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇടത്തരം ഇരട്ട എന്ജിന് ഹെലികോപ്റ്ററായ എ.എസ്.
365 ഡൗഫിന്‍ എന്‍-3 ആണ് വാടകയ്ക്കെടുക്കുക. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകാമെന്ന് ബംഗളൂരു ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ സർക്കാറിന് അറിയിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
5 പേർക്കിരിക്കാവുന്ന ഇരട്ട എഞ്ചിൻ കോപ്റ്റർ പ്രതിമാസം 30 ലക്ഷം രൂപയ്ക് നൽകാമെന്ന് കഴിഞ്ഞ മാസം 8ന് സർക്കാറിനെ രേഖാമുലം അറിയിച്ചിരുന്നു.
മാത്രമല്ല പവൻ ഹാൻസിന് നൽകുന്ന തുകയ്ക്ക് പ്രതിമാസം 3 കോപ്റ്റർ വാടകയ്ക്ക് നൽകാമെന്ന നിർദേശവും ചിപ്സൺ സർക്കാറിന് നൽകിയിരുന്നു. ചിപ്സന്റെ അപേക്ഷ ഒരു മാസമായി സർക്കാറിന് മുന്നിലുണ്ട്.
അതേസമയം പൊതുമേഖല സ്ഥാപനമെന്ന നിലയിലാണ് പവൻഹാൻസിനെ പരിഗണിക്കുന്നതെന്ന വിശദീകരണമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. എന്നാൽ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക