തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും വില്ലന്‍ കീരിക്കാടന്‍ ജോസ് (മോഹന്‍ രാജ്) അവശനിലയില്‍ ആശുപത്രിയില്ലെന്ന വാർത്ത വ്യാജമെന്ന് കുടുംബാംഗങ്ങൾ. താൻ അവശനിലയിലല്ല, ആ വിഡിയോയും വാര്‍ത്തയും പ്രചരിപ്പിക്കല്ലേയെന്നും കീരിക്കാടനായി അരങ്ങു വാണ മോഹൻരാജ് പ്രതികരിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
സിനിമയിൽ കീരിക്കാടൻ ജോസ് എന്ന പെരിലറിയപ്പെടുന്ന മോഹൻരാജ് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവർ അദ്ദേഹത്തെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു .
ഇത് കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ദൃശ്യങ്ങളാണെന്നും ഇവ തെറ്റായി ഉപയോഗിക്കുകയാണെന്നും മോഹൻരാജിന്റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അസുഖം ഭേദമായി വരുന്നു. ബന്ധുക്കളും സിനിമാപ്രവര്ത്തരും ഒക്കെ ഒപ്പമുണ്ട്. ജനറല്‍ ആശുപത്രിയില്‍ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടെത്തിയ വ്യക്തിയാണ് കണ്ടപാതി കാണാത്ത പാതി കീരിക്കാടന്‍ ജോസ് അവശനാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം. കീരിക്കാടന്‍ ജോസിന് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും എല്ലാ സഹായവും ‘അമ്മ സംഘടന നൽകുമെന്നും ഇടവേള ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക