തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് അടുത്തു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ്. നിലവിലുള്ള സംവരണ സീറ്റുകള്‍ മുഴുവന്‍ മാറും. ഇപ്പോള്‍ സ്ത്രീകള്‍ ഭരിക്കുന്ന വാര്‍ഡുകളും,സ്ഥാനങ്ങളും പുരുഷന്മാര്ക്കും ,പുരുഷന്മാര് ഭരിക്കുന്ന വാര്‍ഡുകള്‍ സ്ത്രീകള്‍ക്കുമായി മാറും. എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലും മാറ്റമുണ്ടാകും.
ജില്ലാ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തിലും ഈ മാറ്റമുണ്ടാകും.തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനമാണ് വനിതാ സംവരണം. മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ധിപ്പിക്കാന്‍ കേരള പഞ്ചായത്ത് രാജ് ആക്ടും,കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ നടപടികള്‍ ആരംഭിക്കാത്തത് തെരഞ്ഞെടുപ്പ് കമ്മീഷനെ വലയ്ക്കുന്നുണ്ട്.
ഓര്‍ഡിനന്‍സ് ഇറങ്ങി, തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചാലേ തെരഞ്ഞെടുപ്പ് ജോലികളിലേക്കു കടക്കാന്‍ കമ്മിഷനു കഴിയൂ. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ 2001ലെ സെന്‍സസ് അനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം തീരുമാനിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് അനുസരിച്ചാണ് ഇനി സീറ്റുകള്‍ നിശ്ചയിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക