323 പേരടങ്ങുന്ന രണ്ടാത്തെ സംഘം എത്തിയതോടെ ചൈനയിൽ നിന്ന് മടങ്ങിയെത്തിട്ടവരുടെ എണ്ണം 647 ആയി. വിമാനത്താവളത്തിലെ വൈദ്യ പരിശോധനക്കു ശേഷം ഇവരെ നിരീക്ഷണ ക്യാമ്പുകളിലേക്ക് മാറ്റി. അവിവാഹിതർ മനേസറിലെ സൈനിക ക്യാമ്പുകളിലും കുടുംബങ്ങളായി എത്തിയിട്ടുള്ളവരെ ഡൽഹിയിലുള്ള ഐ ടി ബി പി കംപുളകിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ സംഘത്തിനൊപ്പം 7 മാലിദ്വീപ് പൗരന്മാരെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇവരെല്ലാവരും 14 ദിവസം ക്യാമ്പുകളിൽ നിരീക്ഷണത്തിൽ കഴിയും. ഇതിനിടയിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡൽഹി കണ്ടോൺമെന്റിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റും.
സൈനിക ഡോക്ടർമാർക്ക് പുറമെ വിദഗ്ധ ഡോക്ടമാരെയും ഉദ്യോഗസ്ഥരെയും ക്യാമ്പുകളിൽ ക്യാമ്പുകളിൽ ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്നവർ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ഒരു ഡോർമെട്രിയിൽ 22 പേരാണ് കഴിയുന്നത്.
പൊതു ശുചി മുറിയും ഉപയോഗിക്കണം. ഒരുമിച്ചു താമസിക്കുന്നതിലൂടെ രോഗം പിടിപെട്ടാൽ മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത സംശയകരമാണ്.
അതേസമയം ആദ്യ സംഘത്തിലുള്ള 324 പേരിൽ ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ലന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ ചൈനയിൽ മരണ സംഘ്യ ഓരോ ദിവസവും ഉയരുകയാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രാവശ്യയിൽ ദിവസവും ശരാശരി 40 പേര് മരിക്കുകയാണ്. അനൗദ്യോഗിക മരണ നിരക്ക് ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ട്.
പ്രധാന പ്രതിരോധ മാർഗമായ മാസ്കിന്റെ ദൗർലഭ്യവും ചൈന നേരിടുന്ന പ്രധാന പ്രേശ്നമാണ്. കൂടാതെ ചൈനയിലെ തെക്കൻ പ്രാവശ്യയായ വുഹാനിൽ മാരകമായ H5N1 ബാധ സ്ഥിരീകരിച്ചു. പ്രദേശത്തെ 8000 ത്തോളം ഇറച്ചി കോഴികളെ കൊന്നു. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക