ഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്നഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. മന്ത്രിമാരും രാഷൃടീയ നേതാക്കളും വോട്ട് രേഖപ്പെടുത്തി.
ഡൽഹിയിലെ പോളിങ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ ട്വിറ്ററിൽ കുറിച്ചപ്പോൾ ചെയ്ത ജോലിക്കു ആളുകൾ വോട്ട് ചെയ്യുമെന്നും ആം ആദ്മി പാർട്ടി മൂന്നാമതായും അധികാരത്തിൽ കയറുമെന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു. എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കുകയാണ്.
എഎപി-ബിജെപി-കോണ്‍ഗ്രസ് ത്രികോണ മത്സരമാണ് ഡൽഹിയിലെ പല മേഖലകളിൽ നടക്കുന്നതെങ്കിലും മത്സരത്തിന്റെ കടുപ്പം കൂട്ടാൻ ചെറുകിട രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിദ്യവും ഉണ്ട്. ഇമ്രാൻ ഖാൻ നാഥുറാം എന്ന പ്രമുഖ പേരുകളിൽ ചെറുകിട പാര്‍ട്ടികൾ മത്സരിക്കുന്നുണ്ട്.
സാദര്‍ ബസാര്‍ മണ്ഡലത്തില്‍ എഎപിയുടെ സിറ്റിങ് എംഎല്‍എ സോംദത്തിന് അപരന്മാരായി രണ്ട് സോംദത്തുമാരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഇങ്ങനെ അപരന്മാരുടെ സാന്നിധ്യവും പല മണ്ഡലങ്ങളിലുമുണ്ട്. കൂടാതെ ആം ആദ്മി പാര്‍ട്ടിയോട് സാദൃശ്യം തോന്നിപ്പിക്കുന്ന ആപ്കി അപ്നി പാര്‍ട്ടിയും അതുപോലെ ഒന്നാണ്.
70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാനാകും. ഇന്നു വൈകിട്ട് തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. 1.48 കോടി വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപി 3 സീറ്റിനു ജയിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചരുന്നില്ല. ഇക്കുറി കളി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക