വരൻ വധുവിന്റെ കഴുത്തിൽ മിന്നു കെട്ടും മുമ്പേ വരന്റെ അച്ചൻ വധുവിന്റെ അമ്മയുമായി കടന്നു. വിവാഹം ആശിർവദിക്കേണ്ട മാതാപിതാക്കൾ മക്കളുടെ വിവാഹത്തിനു മുമ്പേ മധുവിധു ആഘോഷിച്ചു. കേള്‍ക്കുമ്പോൾ കൗതുകം തോന്നുമായിരിക്കാം, എന്നാല്‍ ഇത് സത്യമാണ്.
മക്കളുടെ വിവാഹം നിശ്ചയിച്ച് ഉറപ്പിച്ച ശേഷം ആയിരുന്നു ചെറുക്കന്റെയും പെണ്ണിന്റെയും അച്ചനും അമ്മയും കാമുകീ കാമുകന്മാർ ആയത്. എന്നാൽ സ്വന്തം മക്കളുടെ വിവാഹം കഴിയും വരെ ക്ഷമിച്ച് നില്‍ക്കാനും അവർ തയ്യാറായില്ല എന്നതാണ് രസകരമായ കാര്യം.
ഗുജറാത്തിലെ സൂറത്തിലാണ് ,സംഭവം.ഒളിച്ചോടിയ ശേഷം മക്കളുടെ പരാതിയിൽ പോലീസ് ഇരുവരെയും പിടികൂടി അവരവരുടെ വീടുകളിലേക്ക് അയക്കുകയായിരുന്നു. എന്നാൽ വീട്ടിൽ വന്ന് ഏതാനും ദിവസത്തിനു ശേഷം വീണ്ടും ഇവർ ഒന്നിച്ച് ജീവിക്കാൻ വീടുകളിൽ നിന്നും മുങ്ങുകയായിരുന്നു.
സൂറത്തിലെ ഹിമ്മത്ത് പാണ്ഡവ് (46), നവ്സരിയില് നിന്നുള്ള ശോഭന റാവല്‍ (43) എന്നിവരായിരുന്നു ഒളിച്ചോടിയത്. എന്നാല്‍ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു . ഹിമ്മത്ത് കുടുംബത്തിനൊപ്പം പോയെങ്കിലും ശോഭനയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.
പക്ഷേ ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവരെ വീണ്ടും കാണാതായി. സൂറത്തില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് ഇരുവരുമെന്നാണ് വിവരം. ഇത്തവണ ഇരുവരെയും കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സൂറത്തിലെ കതര്‍ഗം സ്വദേശിയാണ് ഹിമ്മത്ത്. നവ്സാരി ജില്ലയിലെ വിജല്‍പോര്‍ സ്വദേശിയാണ് ശോഭന.
പ്രതികരിക്കാൻ ഇവിടെ എഴുതുക