വിവാഹ ശേഷം ജോലി ഉപേക്ഷിതിനെ കുറിച്ചോര്‍ത്ത് വിഷമം ഒന്നും തോന്നിയിട്ടില്ലെന്ന് സുപ്രിയ മേനോന്. ജേര്‍ണലിസം എന്ന തന്റെ കരിയര്‍ പൂര്‍ണമായി ഉപേക്ഷിച്ചെന്നു പറയാനാവില്ലെന്നും ഇപ്പോഴും നല്ല സ്റ്റോറികള്‍ വരുമ്പോള്‍ ബിബിസിക്കു വേണ്ടി ഫ്രീലാന്‍സ് ചെയ്യാറുണ്ടെന്നുംം സുപ്രിയ പറയുന്നു. പൃഥ്വിരാജുമായുള്ള വിവാഹ ശേഷം ജോലിയ്ക്കായ് മാറിനിന്നപ്പോള്‍ പരസ്പരം കാണുന്നതിനുള്ള സമയം കണ്ടെത്തുന്നതിന് നേരിട്ട ബുദ്ധിമുട്ടുകള്‍ വഴക്ക് വരെ ഉണ്ടായിട്ടുണ്ടെന്ന് സുപ്രിയ പറയുന്നു.
‘കല്യാണം കഴിഞ്ഞ് ഞാന്‍ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് പൃഥ്വി ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയില്‍ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ ഞാന്‍ മുംബൈയിലും പൃഥ്വി കേരളത്തിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തില്‍ വരും തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക്. രണ്ടുമൂന്ന് മാസം ഇതേ രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി.’
‘അന്നൊക്കെ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാന്‍ ലീവെടുത്ത് വരും പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും. പക്ഷേ, ഒരു ഹീറോ ലീവെടുത്താല്‍ ഒരു പ്രൊഡ്യൂസര്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ കുടുംബം തന്നെ തിരഞ്ഞെടുത്തു.’ മനോരമയുമായുള്ള അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക