ന്യൂഡല്‍ഹി :കോവിഡ് 19 നെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം.
‘കോവിഡ് 19 നെതിരെ പോരാടുന്നതിനായി ഇന്ത്യ വേണ്ടത്ര പരിശോധനകള്‍ പോലും നടത്തുന്നില്ല. ആളുകളെ കൊണ്ട് കൈയടിപ്പിക്കുന്നതും, ടോര്‍ച്ച് പ്രകാശിപ്പിക്കുന്നതും പ്രശ്നം പരിഹരിക്കില്ല.’ രാഹുല്‍ ട്വീറ്റ് ചെയ്തു.
പത്തു ലക്ഷം പേരില്‍ 29 പേരെ മാത്രമാണ് ഇന്ത്യയില്‍ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കുന്നത് എന്ന് കാണിക്കുന്ന ചാര്‍ട്ടും ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ചാര്‍ട്ടു പ്രകാരം പാകിസ്താന് പത്തു ലക്ഷം പേരില്‍ 69 പേര്‍ക്കാണ് പരിശോധന നടത്തുന്നത്. ദക്ഷിണ കൊറിയ പത്തു ലക്ഷം പേരില്‍ 7,622 പേര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക