ചെന്നൈ/ബംഗളൂരു: തമിഴ്നാട്ടില്‍ പുതുതായി 74 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ 73 പേരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പെങ്കടുത്ത് തിരിച്ചെത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ 485 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 422 പേരും തബ്ലീഗ് സമ്മേളനത്തില്‍ പെങ്കടുത്ത് തിരിച്ചെത്തിയവരാണെന്നും ആരോഗ്യ സെക്രട്ടറി ബീല രാജേഷ് അറിയിച്ചു.
കര്‍ണാടകയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ േരാഗബാധിതരുടെ എണ്ണം 144 ആയി. നാലുമരണമാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ്. മഹാരാഷ്ട്രയിലെ ധാരാവിയില്‍ പുതുതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ഒരു സ്ത്രീക്കും പുരുഷനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം അഞ്ചുപേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ ഇതുവരെ 537 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക