കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മദ്യം ഹോം ഡെലിവറി ചെയ്യാന്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എക്സൈസ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കള്‍ ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കുന്നതാണു പുതിയ പദ്ധതി. പോലീസ് സ്റ്റേഷന് വഴി റീട്ടയ്ല്‍ കച്ചവടക്കാര്‍ക്കു ഡെലിവറി നടത്തുന്നതിനുള്ള പാസ് നല്‍കും. രാവിലെ 11-നും ഉച്ചക്ക് രണ്ടിനും ഇടയില്‍ ഉപഭോക്താക്കള്‍ക്ക് മദ്യത്തിനുവേണ്ടി ഷോപ്പുകളെ ബന്ധപ്പെടാം. ദിവസേന രണ്ടിനും വൈകുന്നേരം അഞ്ചിനും ഇടയിലാണു മദ്യം വിതരണം ചെയ്യുക. ഒരു ദിവസം ഒരു മദ്യവില്പ്പനശാലയ്ക്കു മൂന്നു ഡെലിവറി പാസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംസ്ഥാനത്തെ ഭൂരിഭാഗം മദ്യഷോപ്പുകളും അടച്ചിരുന്നു. ഇനിയും അവ അങ്ങനെ തന്നെ തുടരും. വ്യാജമദ്യ വില്‍പ്പനക്കു തടയിടാന്‍ ഈ തീരുമാനത്തിന് കഴിയുമെന്ന് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക