തിരുവനന്തപുരം: നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവിന് ശേഷം സര്‍വകലാശാലാ പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മേയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകള്‍ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. അന്തിമ തീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വി.സിമാരുടെ യോഗത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
മേയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗണ്‍ തുടരാന്‍ തീരുമാനിക്കുന്നെങ്കില്‍ മാത്രമേ ഈ തീരുമാനം മാറ്റൂ എന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്നതിന് നിലവില്‍ സാങ്കേതിക പരിമിതികളുണ്ട്. ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്താനാകുമോ എന്ന കാര്യവും പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ സര്‍വകലാശാല യുജി, പിജി പരീക്ഷകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അവിടെ മൂല്യനിര്‍ണയമാണ് നടക്കാന്‍ ബാക്കിയുള്ളത്. കോഴിക്കോട് സര്‍വകലാശാലയില്‍ യുജി പരീക്ഷകള്‍ നടന്നു, പിജി പരീക്ഷകള്‍ നടക്കാന്‍ ബാക്കിയുണ്ട്. കേരള സര്‍വകലാശാലയിലാണ് വിവിധ യുജി പരീക്ഷകള്‍ ബാക്കിയുള്ളത്. പ്രത്യേകിച്ച് യുജി അവസാന സെമസ്റ്റര്‍ പരീക്ഷകള്‍. ഈ പരീക്ഷകള്‍ മെയ് മൂന്നിന് ശേഷം തന്നെ നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക