ലോക്ഡൗണ്‍ നാളുകളില്‍ കുറച്ചല്ല ഡ്രോണുകള്‍ മലയാളികളെ ചിരിപ്പിച്ചത്. പുഴയിറമ്ബിലും പാടത്തും കൂട്ടംകൂടിയവര്‍ തലക്കു മുകളില്‍ ഇരമ്ബിയെത്തിയ ഡ്രോണുകള്‍ കണ്ട് മുണ്ടുംപറിച്ച് തലയില്‍ കെട്ടിയോടി. ‘പറക്കും പിശാചിനെ’ കല്ലെറിയുന്ന അപ്പാപ്പനും തെങ്ങിനെ കെട്ടിപ്പിടിച്ച് ഒളിച്ചയാളും ഒക്കെ കോമഡി ഫ്രെയിമുകളായി. ചിരിക്കൊപ്പം ഏറെ ചര്‍ച്ചയായ ഡ്രോണ്‍ കാഴ്ചകള്‍ പൊലീസിനും തുറന്നത് പുതുസാധ്യതകള്‍.
ഡ്രോണ്‍ പറപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ വ്യാജവാറ്റുവരെ പൊലീസ് കണ്ടെത്തി. മുമ്ബ്, ഡ്രോണ്‍ പറത്തുന്നവരെ തേടി പൊലീസ് എത്തുകയായിരുന്നെങ്കില്‍ ഇപ്പോള്‍ പൊലീസ് ജീപ്പിലാണ് ഡ്രോണുകളുടെ സ്ഥിരം യാത്ര. സംസ്ഥാനത്ത് 1500ഓളം ഡ്രോണ്‍ കാമറകള്‍ ഉണ്ടെന്നാണ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളുടെ കണക്ക്.
മൂന്നുതരം ഡ്രോണുകളാണ് സംസ്ഥാനത്ത് പ്രധാനമായും ഉപയോഗിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഇന്‍സ്പെയര്‍-2 എന്ന ഡ്രോണിന് 12 ലക്ഷം രൂപവരെയാണ് വില. ഫാന്റം-4 (ലോകത്ത് ഏറ്റവും വിറ്റുപോകുന്നത് ഫാന്റം-3, ഫാന്റം -4 സീരീസുകള്‍) എന്ന േഡ്രാണിന് 1.50 മുതല്‍ 4 ലക്ഷം രൂപയും മാവിക്ക് എന്ന മോഡലിന് 1.50 മുതല്‍ 2 ലക്ഷം രൂപവരെയുമാണ് വില. 1.2 കി.മീറ്റര്‍ ദൂരം ആകാശത്ത് ചുറ്റിപ്പറക്കാന്‍ ഇവക്ക് കഴിയും. തുടര്‍ച്ചയായി 25 മിനിറ്റുവരെ ആകാശത്ത് കറങ്ങാന്‍ കഴിയുമെന്ന് കമ്ബനിയും വ്യക്തമാക്കുന്നു. ഫാന്റം, മാവിക് ഡ്രോണുകള്‍ പ്രധാനമായും വിവാഹം, പരസ്യചിത്രീകരണം എന്നിവക്കായാണ് ഉപയോഗിക്കുന്നത്.
ഡി.ജെ.ഐ എന്ന ചൈനീസ് കമ്ബനിയാണ് ഡ്രോണ്‍ വിപണിയിലെ മേധാവികള്‍. അടുത്തിടെ ചൈനയില്നിന്നുതന്നെയുള്ള ഷവോമി മൊബൈല്‍ കമ്ബനി പുതിയ ഡ്രോണ്‍ അവതരിപ്പിച്ചു. എന്നാലിത് കേരളത്തില്‍ വ്യാപകമായിട്ടില്ല. സിനിമ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഇന്‍സ്പെയര്‍-2 എന്ന ഡ്രോണിന് പ്രതിദിനം 25,000 രൂപയാണ് വാടക. മറ്റ് േഡ്രാണുകള്ക്ക് 8000-10000 രൂപവരെയും.
വലിയ ഡ്രോണുകള്‍ ഉപയോഗിച്ച് നിരപ്പായ സ്ഥലമാണെങ്കില്‍ മൂന്നു കിലോമീറ്റര്‍ വരെ ദൂരത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുമെന്ന് വര്‍ഷങ്ങളായി സിനിമ മേഖലയില്‍ ഡ്രോണുമായി പറക്കുന്ന സൂരജ് ലൈവ് മീഡിയ ഉടമ സൂരജ് പറയുന്നു.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷെന്റ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഡ്രോണ്‍ ഓപറേറ്റര്‍മാരുടെ പ്രവര്‍ത്തനം. വിമാനത്താവളങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവക്ക് സമീപം പറപ്പിക്കാനാകില്ല. ഇത്തരം സ്ഥലങ്ങള്‍ അടുത്തെത്തുേമ്ബാള് തനിയെ ലാന്‍ഡ് ചെയ്യുന്ന തരത്തിലാണ് മിക്ക ട്രോണുകളുടെയും രൂപകല്പന.
തുടര്‍ച്ചയായി വെയിലേറ്റ് ഇവയുടെ ബാറ്ററികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. ഇതിന് 15,000 രൂപവരെയാണ് വില. കസ്റ്റംസ് നിയന്ത്രണങ്ങള്‍ കാരണം സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടാതായതോടെ കേടായവയില്നിന്ന് മറ്റുഭാഗങ്ങള്‍ അഴിച്ചുമാറ്റി മറ്റുള്ളവക്ക് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
‘ഒപ്പം’ (ഓര്ഗനൈസേഷന് ഓഫ് പ്രഫഷനല്‍ ഏരിയല്‍ മൂവി മേക്കേഴ്സ്), ‘പക്ക’ (പ്രഫഷനല്‍ ഏരിയല്‍ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷന്), സ്കൈ ലിമിറ്റ് എന്നിങ്ങനെ ഡ്രോണ്‍ കാമറ ഓപറേറ്റര്‍മാരുടെ മൂന്ന് സംഘടനകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഏരിയല്‍ ഫോട്ടോഗ്രഫി, ഏരിയല്‍ മാപ്പിങ്, സിനിമ, റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്നവരാണ് ഡ്രോണ്‍ ഓപറേറ്റര്മാരിലേറെയും. ഡ്രോണുകള്‍ക്ക് കേടുപാടു സംഭവിച്ചാല്‍ നന്നാക്കാന്‍ അംഗീകൃത സര്‍വിസ് സെന്ററുകള്‍ സംസ്ഥാനത്തില്ല. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ടെക്നീഷ്യന്മാരുണ്ട്. ഇവരാണ് തകരാറുകള്‍ പരിഹരിക്കുന്നത്.
Drone sightings..😃
Part 2…✌️ pic.twitter.com/AE9y8W3lsN— Kerala Police (@TheKeralaPolice) April 11, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക