ചെന്നൈ: അന്യനാട്ടുകാരിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നേഹ സക്സേന. കസബ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി താരം കടന്നെത്തിയിട്ടുണ്ട്. കൈനിറയെ മലആള ചിത്രങ്ങളാണ് താരത്തിന് പിന്നീട് ലഭിച്ചത്. മലായാളത്തില് മാത്രമല്ല ിതര ഭാഷകളിലും തിളങ്ങി നില്ക്കുന്ന താരം ഇപ്പോള്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. പിറക്കും മുന്‍പേ അച്ഛനെ നഷ്ടപ്പെട്ട ഓര്‍മയാണ് താരത്തിനുള്ളത്.
അമ്മക്കൊപ്പം ജീവിതത്തില്‍ പടപൊരുതി സിനിമയിലെത്തിയ നടി. ഏവിയേഷന്‍ മേഖലയില്‍ നിന്നുമാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അന്യഭാഷക്കാരിയാണെങ്കിലും മലയാള സിനിമയാണ് ഇവര്‍ക്ക് നടിയെന്ന നിലയില്‍ ഐഡന്റിറ്റി നേടിക്കൊടുത്തത്. പക്ഷെ കാസ്റ്റിങ് കൗച്ച് ദുരനുഭവം എല്ലാവരെയും പോലെ അനുഭവിക്കേണ്ട അവസ്ഥയെപ്പറ്റി ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു.
കുറുക്കുവഴികളിലൂടെ പോകരുത്. നേര്‍വഴിക്കു പോയാല്‍ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല.’ എന്ന ഉപദേശമാണ് നേഹ സക്സേനക്ക് അമ്മ നല്‍കിയത്. ഇപ്പോഴും താന്‍ അത് പിന്തുടരുന്നു എന്ന് നേഹ പറയുന്നു. നേഹയുടെ പഠനത്തിനും മറ്റുമായി അമ്മയെടുത്ത ലോണുകള്‍ മുഴുവനും ജോലി ചെയ്തു വീട്ടിയത് നേഹയാണ്. വീട്ടുജോലി ചെയ്തു വരെ നേഹ ബോര്‍ഡ് എക്സാം എഴുതാനുള്ള പണം കണ്ടെത്തിയിരുന്ന
തുളു ഭാഷയിലെ ‘റിക്ഷ ഡ്രൈവര്‍’ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. അതില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ബെംഗളൂരു ലീല പാലസില്‍ ജോലി ചെയ്യുമ്ബോഴാണ് മോഡലിങ് സിനിമാ മോഹം തലയ്ക്കു പിടിച്ചത് എന്ന് നേഹ പറയുന്നു
നേഹ ഫാഷന്‍ ഷോകള്‍ ചെയ്യാന്‍ തുടങ്ങി. സിനിമക്ക് വേണ്ടി ഒഡിഷനുകളിലും പങ്കെടുത്തു. ‘ആ സമയത്ത് കാസ്റ്റിങ് കൗച്ച് എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകള്‍ക്കു പോകുമ്ബോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നോ മോശമായ ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങി.
‘നേഹാ, നാളെ ഒരു ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു വരാന്‍ പറ്റുമോ?’ എന്നായിരിക്കും ചോദ്യം. ‘എന്തിനാ ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു വരുന്നേ’ എന്ന് ചോദിച്ചാല്‍, ‘സിനിമയില്‍ ഗ്ലാമര്‍ റോളാണ്. മാഡം ഓഡിഷന് വന്നത് സല്‍വാര്‍ കമ്മീസിട്ടല്ലേ’ എന്നായിരിക്കും മറുപടി. ‘വെസ്റ്റേണ്‍ കോസ്റ്യൂംസ് സ്ക്രീനില്‍ കാണാന്‍ ഭംഗിയാണ്, പക്ഷെ നേരില്‍ കാണാന്‍ അങ്ങനെയല്ല’ ഞാനവരോട് പറഞ്ഞു.’ നേഹ അഭിമുഖത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക