കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകജനത. ചൈനയിലെ വുഹാൻ പട്ടണത്തിൽ റിപ്പോർട്ട് ചെയ്യ്ത കൊറോണ വൈറസ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് രോഗികളുമായി ഇന്ന് ലോകം കടന്നു പോകുമ്പോൾ മരണനിരക്കും ഉയരുന്ന അവസ്ഥയാണ് നാം ദിനംപ്രതി കണ്ടു വരുന്നത്. ലോകജനത എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന കാഴ്ച്ച. വൈറസിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ തന്ത്രങ്ങൾ പലതും കൈകൊണ്ടെങ്കിലും ലോകരാജ്യങ്ങൾ ഒന്നടങ്കം സ്വീകരിച്ച മാർഗമാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ. വൈറസിന്റെ സാമൂഹിക വ്യാപനം തടയാൻ വേറെ വഴികൾ ഇല്ല എന്നതുകൊണ്ടു തന്നെ നാം ഓരോരുത്തരും അതിന്റെ ഭാഗമായി കഴിഞ്ഞു. ഇങ്ങിനെ നമുക്ക് വൈറസിൽ നിന്നും മുക്തി നേടാൻ സാധിക്കുമായിരിക്കും. അതപോലെതന്നെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കുമായിരിക്കും. പക്ഷെ വൈറസിനു ശേഷമുള്ള ഭാവിയെക്കുറിച്ച് ആശങ്കകൾ തീരുന്നില്ല .
ഇന്ത്യയിൽ കോവിഡ് രോഗബാധിതർ അര ലക്ഷത്തിൽ കവിഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മരണം 1694 (5/5 / 2020) ആണെന്നാണ് ഇന്ത്യൻ ഗവൺമെന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ ഇതു വരെ റിപ്പോർട്ട് ചെയ്യ്ത കോവിഡ് കേസുകൾ 502 ആണ് അതിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത് 37 പേരാണ്(KSDMA 5/5/2029) . അതായത് മാർച്ച് 6 മുതൽ ഏപ്രിൽ 6 വരെ കോവിഡ് കേസുകൾ ഉയർന്നെങ്കിലും പിന്നീട് അങ്ങോട് താഴുന്ന സ്ഥിതിയാണ് കേരളത്തിൽ എങ്കിൽ തമിഴ്നാട് മഹാരാഷ്ട്ര പോലുള്ള സംസ്ഥനങ്ങളിൽ ദിനംപ്രതി കേസുകൾ ഉയരുകയാണ്. അതായത് ലോക്ക്ഡൗണിനു പോലും വൈറസിനെ പിടിച്ചു നിർത്താൻ സാധിക്കാത്ത അവസ്ഥ. മാത്രമല്ല ഗോവ ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നും വൈറസിനെ പൂർണ്ണമായും തുടച്ചു മാറ്റാനും സാധിച്ചു എന്നുള്ളത് അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ്.
വിദഗ്ദരുടെ അഭിപ്രായത്തിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത്തരത്തിൽ ഒരു സാമ്പത്തിക പ്രതിസന്ധി ലോക രാഷ്ട്രങ്ങൾ അഭിമുഖീകരിച്ചിട്ടില്ലത്രെ. അതു കൊണ്ടു തന്നെ ഈ തകർച്ചയെ നാം വിലയിരുത്തേണ്ടത് അത്യാവിശ്യമാണ്. ലോക് ഡൗൺ തുടങ്ങി രണ്ടു മാസക്കാലയളവിൽ രാജ്യത്ത് ഉപഭോഗം അല്ലാതെ ഒട്ടുമിക്ക മേഖലയിലും ഉത്പാദനം ഒന്നും തന്നെ നടന്നിട്ടില്ല. പ്രവർത്തനം നടക്കുന്ന ആശുപത്രികൾ, ഹോട്ടലുകൾ ഒക്കെയും വരുമാനം വളരെ തുച്ഛമാണെന്ന് പറയാം. കാർഷിക മേഖലകളൊക്കെയും പ്രതിസന്ധിയിൽ ആണ്. ഉത്പാദനം കുത്തനെ കുറഞ്ഞു എന്നു മാത്രമല്ല ഉൽപാദിപ്പിച്ച കാർഷിക വിഭവങ്ങൾ ഒന്നും കമ്പോളങ്ങളിൽ എത്തിക്കാൻ സാധിക്കാത്തതും കർഷക്കർക്ക് തിരിച്ചടിയായി. അതുപോലെ തന്നെ ആരാധാനാലയങ്ങളുടെ അടച്ചിടലും ആഘോങ്ങൾ നിർത്തിവച്ചതും പൂവിപണിയെയും താറുമാറാക്കി. ലക്ഷങ്ങളുടെ നഷ്ടങ്ങൾ ലോക്ക് ഡൗണിൽ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. ചെറുകിട വ്യവസായങ്ങൾ എല്ലാം തന്നെ നിർത്തലാവുകയും വ്യവസായികൾക്കും തൊഴിലാളികൾക്കും ദൈനദിന ചിലവിന് പോലും പണമില്ലാത്ത അവസ്ഥ. ഇനി വ്യവസായങ്ങൾ തുടരാമെന്നു കരുതിയാൽ തന്നെ അസംസ്ക്യത വസ്തുക്കളുടെ ലഭ്യതക്കുറവും അവരെ കഷ്ടത്തിലാക്കുന്നു. ഉത്പാദനം നടക്കുന്നത് മുൻകാലയളവിന്റെ കാൽ ഭാഗം മാത്രം. അതായത് വരുമാനം വളരെ കുറഞ്ഞു. ഇങ്ങിനെ വരുമ്പോൾ തൊഴിലാളികൾക്ക് വേതനം കൊടുക്കാൻ ഇല്ലാതെ വരുന്നു.
ബാങ്കിങ് മേഖലയിലെയും സ്ഥിതി മറിച്ചല്ല. പുതിയ നിക്ഷേപങ്ങൾ വരുന്നില്ല എന്നു മാത്രമല്ല വായ്പ്പകളുടെ പലിശ പോലും ലഭിക്കാത്ത അവസ്ഥ. വായ്പ്പക്കാരന് ഒരു സഹായ രൂപേണെ ആർ ബി ഐ മൊറൊട്ടോറിയം കൊണ്ടുവന്നങ്കിലും അവിടെ പലിശയിലോ തുകയിലോ കുറവൊന്നും തന്നെ വരുന്നില്ല. മാത്രമല്ല നീട്ടിക്കിട്ടിയ മാസത്തെ പലിശ കൂടി അടക്കാൻ അവർ ബാധ്യസ്തരാവുകയും ചെയ്യുന്നു. പ്രവാസി എന്ന് വിളിപ്പേരുള്ള ഒരു കൂട്ടം ഇന്ത്യക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിയേറിരിക്കുന്നുണ്ടെന്ന യാഥാർത്ഥം നമ്മൾ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. അതിൽ ഏറിയ പങ്കും തൊഴിലിനായി അന്യരാജ്യങ്ങളെ ആശ്രയിക്കുന്നവരാണ്. അത്തരത്തിൽ ഫോറിൻ റെമിറ്റൻസ് നമ്മുടെ രാജ്യത്തിന്റെ ദേശീയ വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട് . എന്നാൽ ലോക മഹാമാരിയായി മാറിയ കോവിഡ്19 ലോകരാജ്യങ്ങളിലെ സമ്പദ് വ്യവസ്തയെയും അട്ടിമറിച്ചു. കമ്പനികളിൽ തൊഴിലാളികളെ പിരിച്ച് വിടൽ രൂക്ഷമായി. അതെങ്കിൽ വേതനം വെട്ടിച്ചുരുക്കാൻ തുടങ്ങിയതോടെ പ്രവാസികളായ ഒരു കൂട്ടം ജനനത അവിടെയും ദുരിതക്കയത്തിലായി. മാത്രമല്ല ഗതാഗതം തടസപ്പെട്ടതോടെ തൊഴിൽ നഷ്ടമായവർക്കൊന്നും തന്നെ തിരിച്ച് സ്വന്തം നാട്ടിൽ എത്തിപ്പെടാനും പറ്റതെ വന്നു. കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം 15,000 കോടിയുടെയെങ്കിലും വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് . അതായണ് പല മേഖലകളിൽ നിന്നുo ലോക് ഡൗൺ കാലയളവിൽ വരുമാന ഒന്നും തന്നെയില്ല. ഉള്ളവയാണെങ്കിൽ വളരെ മിതമായതും. ഇത് കേരളത്തിലെ കണക്കുകളാണെങ്കിലും മറ്റു സംസ്ഥാനങ്ങളില സ്ഥിതി മറിച്ചല്ല.
പരിസ്ഥിതിയിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ ഇന നിശ്ചലാവസ്ഥ പരിസ്ഥിതിക്ക് ഒരു പരിതിവരെ ഗുണമാണ് ചെയ്യ്തിട്ടുള്ളത് എന്ന് പറയാം. പ്രകൃതി അതിന്റ അനുകൂലനം കാണിച്ചു തുടങ്ങി. ഇതിനിടയിൽ കേട്ട ഓസോൺ പാളികളിലെ വിള്ളൽ നികന്നെന്ന വാർത്ത അതിനുദാഹരണ ങ്ങളിൽ ഒന്നുമാത്രം. പക്ഷെ നമുക്കാവശ്വം സുസ്ഥിരവികസനം (Sustainable Development) ആണ്. അതായത് പ്രകൃതിയും സമൂഹവും തുല്യതിയിൽ വികസനത്തിലേക്ക് നടന്നുകയറണം. അതുപോലെ തന്നെ വിഭവങ്ങൾ ഒക്കെയും ഭാവിതലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പേടേണ്ടതും അത്യാവശ്യമാണ്. ഇന്നത്തെ അവസ്ഥ സുസ്ഥിര വികസനത്തിന് വിലങ്ങുതടിയാണ്. ഈ അവസ്ഥ തുടർന്നാൽ വിഭവങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടാവുകയും കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നമ്മുടെ സമൂഹം കൂപ്പുകുത്തും. ഇങ്ങിനെ എല്ലാ മേഖലകളിലും ഞെരുക്കം അനുഭവിക്കുന്ന സാധാരണ ജനങ്ങൾ നാളെയെക്കുറിച്ച് ആശങ്കാകുലരാണ്. ലോക്ക്ഡൗണിനു ശേഷമുള്ള സമൂഹത്തെക്കുറിച്ചും ഈ കാലയളവിൽ തന്നെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വികസനം താഴെതട്ടിൽ നിന്നും തുടങ്ങാം. വ്യവസായ സംരഭങ്ങൾക്കൊക്കെ സ്ഥിതി മെച്ചപ്പെടുത്താൻ വേണ്ട ധനസഹായങ്ങളും മറ്റു ആനുകൂലങ്ങളും നൽകേണ്ടത് അ ത്യാവ ശ്വ മാണ്. സാധാരണക്കാരനെ പരിഗണിച്ചു കൊണ്ടായിരിക്കണം പ്രവർത്തനങ്ങൾ. തൊഴിലവസരങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ലോക്ഡൗണിനു തൊഴിലില്ലായ്മ രൂക്ഷ മാകമെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ തൊഴിലുറപ്പ് വരുത്തേണ്ടത് അത്യവശ്യമാണ്. തൊഴിലവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ അനുയോജ്യമായ മേഖല വ്യവസായ മേഖല തന്നെയാണ്. ഒരു സമ്പദ് വ്യവസ്ഥയെ സമ്പന്ധിച്ചെടുത്തോളം അതിന്റെ വികസനത്തിന് പരമപ്രധാനമാണ്. ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയിൽ വ്യവസായങ്ങൾ അവയുടെ വളർച്ചയും അത്യന്ത്യാപേക്ഷിതമാണ്. ഇത് സന്തുലിതവും വേഗത്തിലുമുള്ള വളർച്ച ഉറപ്പു വരുത്തുന്നു. അവിടെ ജനസംഖ്യ വളരുന്നതിനെക്കാൾ വേഗത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നതാണ് ഈ മേഖലയുടെ പ്രത്യേകത. ഇത്തരത്തിൽ സമൂഹം കടന്നു പോകുമ്പോൾ 1929-30 ൽ ലോകമെമ്പാടും വ്യാപിച്ച വലിയ ഒരു പ്രതിസന്ധിയാണ് അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ആണ് ഓർമ്മപ്പെടുത്തുന്നത്. 1929ൽ അമേരിക്കയിൽ ഉടലെടുത്ത് പിന്നെ ലോക രാജ്യങ്ങളിലാകെ വ്യാപിച്ച പ്രതിസന്ധി 1933 ന്റെ അവസാനം വരെ നിലനിന്നു. അതുവരെ ഉണ്ടായിരുന്ന എല്ലാ സാമ്പന്തിക ചിന്തകളും തെറ്റാണെന്നും അതിൽ നിന്നും കരകയറാൻ പുതിയ തന്ത്രങ്ങൾ കൊണ്ടുവരേണ്ടതും അത്യാവശാമായി. 1936 ലെ ജെ എം കെയ്സി ന്റെ “ദ ജനറൽ തീയറി ഓഫ് ഇപ്ലോയിമെന്റ് ഇന്ററസ്റ്റ് എൻഡ് മണി” ( The General Theory of Employment Interest and Money ) യുടെ പ്രസിദ്ധീകരണത്തിനു ശേഷമാണ് സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവ്വ് ഉണ്ടായത്.
അതുപോലെ ഈ വിഷയത്തിൽ ശ്രദ്ധയമായ നോവൽ ആണ് ജോൺസ്റ്റ്യൻ ബെക്കിന്റെ ” ഗ്രെയ്പ്സ് ഓഫ് ” ( The Grapes of Wrath ). സാമ്പത്തിക ഞെരുക്കവും, കാർഷിക വ്യവസായിക മാറ്റങ്ങളും ഒക്കെ സാമ്പത്തിക മാന്ദ്യ കാലത്ത് സംഭവിക്കുന്നതിനാൽ വീട്ടിൽ ഇരിക്കാൻ നിർബന്ധിതാരയ ഷെയർ കോപ്പറേറ്റുമാരുടെയും അവരുടെ കുടുംബം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതുമൊക്കെയാണ് നോവലിൽ ചിത്രീകരിക്കുന്നത്. ഇന്ന് നാം അഭിമുഖീകരിക്കുന്ന അതേ അവസ്ഥ. ഇത്തരത്തിൽ പല നോവലുകളും ആ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിക്കുകയും അവ സമൂഹത്തിന്റെ പുനരജ്ജീവനത്തിന് പ്രചോദമാവുകയും ചെയ്തു.
ഇത്തരത്തി ലുള്ള കൃതികളും വിദഗ്ധരുടെ വിശകലനങ്ങളും പുതിയ തന്ത്രങ്ങളും ഭാവിയെ പടുത്തുയർത്താൻ അത്യാവശ്യമാണ്. നല്ലൊരു നാളെക്കായ് ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
Neenu U K
Assistant Professor of Economics
NAHER Arts and Science College, Kanhirode
പ്രതികരിക്കാൻ ഇവിടെ എഴുതുക