തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാന്‍ സംസ്ഥാന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മദ്യത്തിന് 10% മുതല്‍ 35 ശതമാനം വരെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% സെസും ബീയറിനും വൈനിനും 10% സെസുമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. ഇതോടെ വിദേശ മദ്യവില കുത്തനെ ഉയരും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് തീരുമാനമെന്നാണ് വിവരം.
അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. ഇതോടെ ബാറുകളില്‍ നിന്ന് മദ്യം പാഴ്സലായി വാങ്ങാനെത്തുന്നവര്‍ക്ക് നല്‍കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് മദ്യവില്പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്പന തുടങ്ങും. മദ്യം വാങ്ങുന്നതിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനമെടുത്തു.
മദ്യവില്പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍പ്പെടുത്താനും മന്ത്രിസഭ അനുമതി നല്കി. ഇതിനായുള്ള ആപ്പ് തയ്യാറാക്കും. ഒരോ മണിക്കൂര്‍ അടിസ്ഥാനമാക്കിയാകും ബുക്കിംഗ്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്താണ് ഓണ്‍ലൈന്‍ മദ്യവില്‍നപനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചത്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്ബനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബെവ്കോ മദ്യം വില്‍ക്കുന്ന അതേ നിരക്കില്‍ തന്നെയാകും ബാറുകളിലും മദ്യവില്പന നടത്തുക.അതേസമയം വെയര്‍ഹൗസുകളില്‍ മദ്യം വില്‍ക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക