പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ഇളവോടെയുള്ള വായ്പ. പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരമുള്ള പ്രത്യേക പദ്ധതി. മത്സ്യതൊഴിലാളികളും കന്നുകാലി വളര്‍ത്തല്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടും. രണ്ടരക്കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം.
സിഎഎംപിഎ ഫണ്ടുപയോഗിച്ച് 6000 കോടി രൂപയുടെ തൊഴിലവസരം. പദ്ധതികള്‍ക്ക് ഉടന്‍ അംഗീകാരം നൽകും. നഗരമേഖലകളില്‍ വനവല്‍ക്കരണവും തോട്ടംജോലികളും,വനപരിപാലനം, മണ്ണ്, ഈര്‍പ്പ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകും. വനസംരക്ഷണം, വനം വന്യജീവി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വന്യജീവി സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തും. നഗര, അര്‍ധ നഗര, ഗ്രാമ പ്രദേശങ്ങളില്‍ ജോലിസാധ്യതകള്‍ സൃഷ്ടിക്കും. ഗിരിവര്ഗമേഖലയിലും ജോലി സാധ്യതകള്‍.
തെരുവുകച്ചവടക്കാര്‍ക്ക് 5000 കോടി രൂപയുടെ പ്രത്യേക വായ്പാസൗകര്യം. ഒരുമാസത്തിനുള്ളില്‍ തെരുവുകച്ചവടക്കാര്‍ക്ക് വായ്പാ സൗകര്യം.പ്രാരംഭ പ്രവര്‍ത്തന മൂലധനം 10000 രൂപ വരെ ആയിരിക്കും. 50 ലക്ഷം തെരുവുകച്ചവടക്കാര്‍ക്കു പ്രയോജനപ്പെടും .
കുടിയേറ്റത്തൊഴിലാളികള്‍ക്കും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും താങ്ങാവുന്ന വാടകയില്‍ ഭവനസമുച്ചയങ്ങള്‍ . പിഎംഎവൈ പദ്ധതിക്കുകീഴിലാണ് താമസിക്കാനിടം. നഗരങ്ങളിലെ സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍ പിപിപി മോഡില്‍ താങ്ങാവുന്ന വാടകയുള്ള ഭവനസമുച്ചയങ്ങളാകും.നിര്‍മാണ യൂണിറ്റുകള്‍, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവയുടെ സ്ഥലം ഭവനസമുച്ചയങ്ങളാക്കാന് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവ വാടക കുറഞ്ഞ ഭവനസമുച്ചയങ്ങള്‍ സജ്ജമാക്കും.
കുടിയേറ്റക്കാര്‍ക്ക് 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യ ധാന്യവിതരണം.വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറിയവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു. എന്‍എഫ്എസ്എ, സംസ്ഥാന റേഷന്‍ കാര്ഡ്ആനുകൂല്യങ്ങള് എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് ഒരുമാസത്തേക്ക് അഞ്ചുകിലോ ധാന്യം വീതം രണ്ടുമാസം.8 കോടിപ്പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. 3500 കോടി രൂപയാണ് രണ്ടുമാസത്തിനിടെ ഇതിനായി ചെലവഴിച്ചത്. ചെലവു പൂര്‍ണമായും വഹിച്ചത് കേന്ദ്രസര്‍ക്കാര്‍. അര്‍ഹരെ തെരഞ്ഞെടുക്കലും വിതരണവും നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരുകള്‍
തൊഴില്‍ നയം – തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍. സ്ഥിരം ജീവനക്കാര്‍ അല്ലാത്തവര്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതി കൂടാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി റീ-സ്കില്ലിംഗ് ഫണ്ട് അവതരിപ്പിച്ചു. രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എല്ലാ തൊഴിലുകളും സുരക്ഷാമുന്‍കരുതലും ഉറപ്പാക്കി. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ഫണ്ടിനുള്ള വ്യവസ്ഥ ചെയ്തു.സ്ഥിരം ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി – അഞ്ചില്‍ ഒന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുമ്പോള്‍ ഗ്രാറ്റുവിറ്റി നല്കാന് വ്യവസ്ഥ ആയി .
തൊഴില്‍ നയം – തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍. അസംഘടിത തൊഴിലാളികള്‍ക്കുള്‍പ്പെടെ കുറഞ്ഞ വേതനം ഉറപ്പാക്കുകയും കൃത്യമായി വേതനം എത്തിക്കുകയും ചെയ്തു. ദേശീയ തലത്തില്‍ തന്നെ കുറഞ്ഞവേതന നയം ഉറപ്പാക്കിയതിലൂടെ വിവിധ മേഖലകളില്‍ വേതനവിതരണത്തിലെ വ്യത്യാസം ഒഴിവാക്കി. കുറഞ്ഞവേതനം നിശ്ചയിക്കുന്ന നടപടികള്‍ ലളിതമാക്കി. എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നല്കി. വാര്‍ഷിക വൈദ്യപരിശോധന ഉറപ്പുവരുത്തി.
അപകടകരമായ ജോലി ചെയ്യുന്നവര്‍ക്കായി സ്ഥാപനങ്ങളില്‍ സുരക്ഷാ-ആരോഗ്യ നയങ്ങള്‍ നടപ്പാക്കി.സ്വയം സഹായ സംഘങ്ങള്‍ക്ക് പൈസ പോര്‍ട്ടലിലൂടെ ഏപ്രിലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗുജറാത്തില്‍ റിവോള്‍വിംഗ് ഫണ്ട് വിതരണം ചെയ്തു. മെയില്‍ രാജ്യമെമ്പാടും ഇതെത്തിച്ചു. മാര്‍ച്ച് 15 മുതല്‍ നഗരങ്ങളില്‍ 7200 പുതിയ സ്വയംസഹായ സംഘങ്ങള്‍ക്ക് രൂപം നല്കി.
കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 3ന് 11,002 കോടി രൂപ സംസ്ഥാനങ്ങള്‍ക്കു കൈമാറി. ലോക്ക്ഡൗണ്‍ കാലത്ത് നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് പാകംചെയ്ത ഭക്ഷണം മൂന്നുനേരം നല്കി.
12,000 സ്വയം സഹായസംഘങ്ങള്‍ 3 കോടി മുഖാവരണങ്ങളും 1.20 ലക്ഷം ലിറ്റര്‍ സാനിറ്റൈസറുകളും നിര്‍മിച്ചു.
കഴിഞ്ഞ 2 മാസമായി കുടിയേറ്റക്കാര്‍ക്കും നഗരത്തിലെ പാവപ്പെട്ടവര്‍ക്കും സഹായം ഏർപ്പെടുത്തി. കുടിയേറിയവര്‍ക്ക് അഭയം നല്‍കാനും അവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാനും സംസ്ഥാന ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്കി.
കോവിഡിനുശേഷമുള്ള കാലം കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും നേരിട്ടുള്ള പിന്തുണ അറിയിച്ചു. 4.22 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പയുള്ള 3 കോടി കര്‍ഷകര്‍ക്ക് 3 മാസത്തെ വായ്പാ മൊറട്ടോറിയം. വിള വായ്പകള്‍ക്ക് പലിശ ഇളവ്. ഇളവുകള്‍ മെയ് 31 വരെ ദീര്‍ഘിപ്പിച്ചു. 25,000 കോടി രൂപവരെ വായ്പയ്ക്കായി 25 ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഏർപ്പെടുത്തും .
കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും കോവിഡ് അനന്തരകാലഘട്ടത്തില്‍ പണലഭ്യത ഉറപ്പാക്കി. 2020 മാര്‍ച്ച് 1നും ഏപ്രില്‍ 30നും ഇടയില്‍ 86,600 കോടി രൂപയുടെ 63 ലക്ഷം ലോണുകള്‍ക്ക് അനുമതി നല്കി.സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും 2020 മാര്‍ച്ചില്‍ നബാര്‍ഡിന്റെ 29,500 കോടി രൂപയുടെ സഹായം. സംസ്ഥാനങ്ങള്‍ക്ക് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിനു കീഴില്‍ 2020 മാര്‍ച്ചില്‍ 4200 കോടി രൂപയുടെ സഹായം. കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനായി സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് 6700 കോടി രൂപയുടെ പ്രവര്‍ത്തന മൂലധന സഹായം.
മടങ്ങി വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി പിന്തുണ. 2020 മെയ് 13 വരെ 14.62 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു
നാളിതു വരെയുള്ള യഥാര്‍ത്ഥ ചെലവ് 10,000 കോടി രൂപയ്ക്കടുത്ത്. 1.87 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലെ 2.33 കോടി പേര്‍ക്ക് ഇന്നലെ തൊഴില്‍ വാഗ്ദാനം ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 40-50 ശതമാനം പേര് കൂടുതലായി എന്‍ റോള്‍ ചെയ്തു. ശരാശരി വേതന നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 182 രൂപയായിരുന്നത് 202 രൂപയായി വര്‍ദ്ധിച്ചു.മടങ്ങി വരുന്ന കുടിയേറ്റ തൊഴിലാളികളെ കൂടി എന്‍ റോള്‍ ചെയ്യിക്കാന്‍ ഉദ്ദേശം. നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കാന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം,കാലവര്‍ഷ സമയത്തും തൊഴിലുറപ്പ് ജോലികള്‍ തുടരാന്‍ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക