തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് മൗനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വി. മുരളീധരന് യോഗത്തില്‍ പങ്കെടുത്തെങ്കിലും സംസാരിച്ചില്ല.
മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ യോഗം പൂര്‍ത്തിയാകും മുമ്ബ് അദ്ദേഹം മടങ്ങി. യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിെന്റ അഭിപ്രായം അറിയാമെന്നായിരുന്നു മുരളീധരെന്റ സാന്നിധ്യത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി. മുരളീധരനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നേരിട്ട് ക്ഷണിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുരളീധരന് യോഗത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാറിന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു.
വാസ്തവം ഇതായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്തസമ്മേളനത്തില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര റെയില്‍വേമന്ത്രി പിയൂഷ് ഗോയലിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക