തിരുവനന്തപുരം: ഉത്രയുടെ മൃതദേഹത്തിനുമുന്നില്‍ അലറിക്കരയുന്ന സൂരജിനെയും സഹോദരിയെയും അമ്മയേയും ആശ്വസിപ്പിക്കാന്‍ പാടുപെട്ടിരുന്നഉത്രയുടെ ബന്ധുക്കള്‍. സൂരജിന്റെ ദുഃഖം നാട്ടുകാരെയും ഏറെ വേദനിപ്പിച്ചിരുന്നു. പിന്നീട് പുറത്തു വന്നതെല്ലാം ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കേസില്‍ സൂരജ് അറസ്റ്റിലായി. പാമ്ബിനെ കൊണ്ട് കടുപ്പിച്ച് ഭാര്യ കൊന്ന കൊടും ക്രൂരത ചര്‍ച്ചയായി. പ്രഥമദൃഷ്ട്യാ തന്നെ സൂരജിന്റെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂചനകളും എത്തി. എന്നാല്‍ പൊലീസ് സൂരജിലേക്ക് മാത്രം അന്വേഷണം ഒതുക്കി. ഇതിനിടെ നിര്‍ണ്ണായക ഇടപെടല്‍ നടത്തുകയാണ് വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍. ഉ്ത്രയ്ക്കെതിരെ ഭര്‍തൃ വീട്ടില്‍ ഗാര്‍ഹിക പീഡനം നടന്നുവെന്ന് വനിതാ കമ്മീഷന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ സൂരജിന്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും എതിരെ കേസെടുക്കും.
ഗാര്‍ഹിക പീഡനകേസ് എടുക്കാനാണ് നിര്‍ദ്ദേശം. വലിയ പീഡനങ്ങള്‍ ഉത്രയ്ക്ക് ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്നു. ഇതെല്ലാം ഉത്രയുടെ അച്ഛന് തുറന്നു പറയുകയും ചെയ്തു. വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയത്തില്‍ നിന്നാണ് കൊലപാതകം നടക്കുന്നതും. അതിനാല്‍ ഗാര്‍ഹിക പീഡനം തെളിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. രാഷ്ട്രീയ ഇടപെടല്‍ കാരണമാണ് ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യുന്നത് പോലും വൈകിക്കുന്നതെന്ന വാദം സജീവമാണ്. ഇതിനിടെയാണ് ഷാഹിദാ കമാലിന്റെ ഇടപെടല്‍. ഇതോടെ ഗാര്‍ഹിക പീഡന കേസില്‍ എങ്കിലും സൂരജിന്റെ അമ്മയേയും അച്ഛനേയും സഹോദരിയേയും പൊലീസിന് ചോദ്യം ചെയ്യേണ്ടി വരും.
ഗൃഹോപകരണങ്ങള്‍ തവണവ്യവസ്ഥയില്‍ നല്കുന്ന ധനകാര്യസ്ഥാപനത്തില്‍ പഴ്സണല്‍ ലോണ്‍ സെക്ഷനിലായിരുന്നു സൂരജിന് ജോലി. 2018 മാര്‍ച്ച് 25-നാണ് സൂരജ് ഉത്രയെ വിവാഹംചെയ്തത്. വിവാഹത്തിനുമുമ്ബുതന്നെ സൂരജിന്റെ വീടു നന്നാക്കാനും കടംതീര്‍ക്കാനും അച്ഛന് ഓട്ടോ വാങ്ങാനുമായി ഉത്രയുടെ പിതാവ് വിജയസേനന്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിരുന്നു. ഏറത്ത് റബ്ബര്‍ക്കട നടത്തുകയാണ് വിജയസേനന്‍. ഉത്രയുടെ അമ്മ മണിമേഖല ആയൂര്‍ ജവാഹര്‍ എല്‍.പി.എസ്. അദ്ധ്യാപികയാണ്. വിരമിക്കുമ്ബോള്‍ അമ്മയ്ക്ക് കിട്ടുന്ന പണം തട്ടാനുള്ള തന്ത്രങ്ങളും സൂരജ് ഒരുക്കിയിരുന്നു. ഇത് ഫലം കാണില്ലെന്ന് വ്യക്തമായതോടെയായിരുന്നു കൊലപാതകം.
സാധാരണ കുടുംബത്തില്‍പ്പെട്ട സൂരജിന് ഉത്രയുമായുള്ള വിവാഹാലോചന സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തിന് 96 പവന് സ്വര്‍ണവും പണവും വേറെ. നാലേക്കറോളം സ്ഥലം നല്‍കാമെന്നും പറഞ്ഞിരുന്നു. സൂരജ് മോഹിച്ച കാര്‍ തന്നെ ഉത്രയുടെ വീട്ടുകാര്‍ വാങ്ങിനല്‍കി. ഇടയ്ക്ക് ഉത്ര വീട്ടുകാരെ വിളിച്ച് ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മകന് ധ്രുവിന് നൂലുകെട്ട് ചടങ്ങില്‍ 12 പവനോളം ആഭരണങ്ങളും കിട്ടി. മാസംതോറും പണവും വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിക്ക് കോളേജില്‍ പോകാന്‍ സ്കൂട്ടര്‍ വാങ്ങിനല്‍കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഉത്രയെ കൊലപ്പെടുത്തി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന തുടങ്ങിയത്.
ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്നു സൂചന. ചോദ്യം ചെയ്യലില്‍ സൂരജ് ഇക്കാര്യം സമ്മതിച്ചു. ഉത്രയുടെ വീട്ടില്‍ നിന്ന് ലഭിക്കാവുന്ന സ്വത്ത് നഷ്ടമാകുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹശേഷം സൂരജ് ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണു വിവരം. ഇക്കാര്യം ഉത്തരയുടെ മാതാപിതാക്കളും പൊലീസിനെ ബോധിപ്പിച്ചു. 2018 മാര്‍ച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയില്‍ സൂരജും ഉത്രയും തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രന് ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു.
സ്ത്രീധനത്തുക മുഴുവന്‍ തിരികെ നല്‍കേണ്ടി വരുമെന്നതിനാല്‍ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവന്, 5 ലക്ഷം രൂപ, കാര്‍, പിതാവിനു നല്കിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നല്‍കേണ്ടി വരുമെന്നതായിരുന്നു കാരണം. ഇതോടെ അനുനയത്തിന്റെ പാതയിലായി. തുടര്‍ന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ഗാര്‍ഹിക പീഡന കേസ് എടുക്കാനുള്ള നിര്‍ദ്ദേശം.
അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കോസിലെ പ്രതിയായ സൂരജിന്റെ ഭാഗം ന്യായീകരിച്ച് അമ്മ രേണുക രംഗത്ത് വന്നിരുന്നു. തന്റെ മകന് നിരപരാധിയാണെന്ന് ആവര്‍ത്തിച്ച രേണുക തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്നും ആരോപിച്ചു. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്ബോള്‍ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നല്‍കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാന്‍ അവന് നോക്കുമോ എന്ന് രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ മൂന്നേക്കര്‍ എവിടെയാണെന്ന് പോലും ചോദിച്ചില്ല. അതവരുടെ പേരില്‍ എഴുതിവെക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക അവകാശപ്പെട്ടു. അതേസമയം, ഉത്രയുടെ സഞ്ചയന ദിവസം ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും രേണുക വെളിപ്പെടുത്തി.
സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരം മുതലിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഉത്രയുടെ അച്ഛനും മകനും തന്നെ തല്ലി. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. ഉത്രയ്ക്ക് ആദ്യത്തെ തവണ പാമ്ബ് കടിയേറ്റ അന്ന് രാത്രി 9ന് തലവേദന എടുക്കുന്നെന്ന് പറഞ്ഞിരുന്നു. പക്ഷെ പാമ്ബ് കടിച്ച കാര്യം ഉത്ര പറഞ്ഞിരുന്നില്ല. പറയാതെ തങ്ങളെങ്ങനെ അറിയുമെന്നും രേണുക ചോദിക്കുന്നു. പിന്നീട് രാത്രി 1 മണിക്ക് ചെന്നു നോക്കിയപ്പോള്‍ ചെറിയ പാടു കണ്ടു. ചോര ഉണങ്ങി കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയി. ഉത്രയുടെ വീട്ടുകാര്‍ വരുന്നത് വരെ കാത്തു നിന്നില്ലെന്നും രേണുക പറഞ്ഞു.
പാമ്ബ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആകുമായിരുന്നില്ല. രക്തസമ്മര്‍ദ്ദം കുറയും. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്ബ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്നും രേണുക പറഞ്ഞു. ഇതെല്ലാം കള്ളമാണെന്ന് വനിതാ കമ്മീഷനും ബോധ്യപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക