24.6 കോടി രൂപ( 1.2 കോടി ദിര്‍ഹം) യാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് സമ്മാനമായി ലഭിച്ചത്. അജ്മാനിലെ അല്‍ഹുദ ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈന്‍ മുഴിപ്പുറത്തിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്.
27 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന അസ്സൈന്‍ കോവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യദേവതയുടെ കടാക്ഷം. ശേഷ കാലം നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹിച്ച തനിക്ക് ദൈവം തന്ന റിട്ടയര്‍മെന്റ് സമ്മാനമാണിതെന്നാണ് അസ്സൈന്‍ പയുന്നത്. സമ്മാനം ലഭിച്ച വിവരം ഭാര്യ ഷരീഫയെ വിളിച്ചറിയിച്ചെങ്കിലും തമാശയായാണ് അവര്‍ കരുതതിയത്. വയനാട്ടില്‍ എന്‍ജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈന്‍, എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈന്‍ എന്നിവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് പ്രഥമ പരിഗണന. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും. ശേഷിച്ച തുക കൊണ്ട് നാട്ടില്‍ സ്വന്തമായൊരു ബിസിനസ് അതാണ് മനസിലെ പദ്ധതി, അസ്സൈന്‍ വിശദീകരിച്ചു.
നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് ഭാഗ്യദേവത അസ്സൈന്റെ കൂടെ പോന്നത്. 20-ാം വയസില്‍ കുറഞ്ഞ ശമ്ബളത്തിനു സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായാണ് അസ്സൈന്‍ യുഎഇയിലെത്തിയത്. അന്നു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാണ്. പിന്നീട് ലൈസന്‍സെടുത്ത് ഡ്രൈവറായി ജോലി മാറി. ഈ ബേക്കറിയില്‍ 20 വര്‍ഷത്തിലേറെയായി. കമ്മീഷന് വ്യവസ്ഥയില്‍ ജോലി ചെയ്യുമ്ബോള്‍ ലഭിക്കുന്ന 3000 ദിര്‍ഹത്തിലും ഒരു വിഹിതം ജീവകാരുണ്യത്തിന് മാറ്റിവയ്ക്കാറുണ്ട്. അതിനിയും തുടരുമെന്നും സൂചിപ്പിച്ചു.
ആകെയുള്ള ഏഴു സമ്മാനങ്ങളില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. സമ്മാനം നേടിയ മറ്റു ഇന്ത്യക്കാര്‍: ശ്രീഹര്‍ഷ പ്രഭാകര്‍ (100,000 ദിര്‍ഹം), ഷജീന്ദ്ര ദാസ് (60,000 ദിര്‍ഹം), ഗോകുല്‍ദേവ് വാസുദേവന്‍ (50,000 ദിര്‍ഹം). രണ്ട് പാക്കിസ്ഥാന് സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക