സൂരജ് സ്ത്രീധനം കിട്ടിയ സ്വര്‍ണം കൊണ്ട് നയിച്ചിരുന്നത് അത്യാഡംബര ജീവിതം. നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതേക്കുറിച്ച് പൊലീസും അന്വേഷിക്കുന്നുണ്ട്. ഹോട്ടലുകളില്‍ മുറിയെടുത്ത് മദ്യപിക്കുന്നതാണ് സൂരജിന്റെ ശൈലി. മദ്യപാനത്തിനെത്തുമ്ബോള് എ സി മുറി നിര്‍ബന്ധമായിരുന്നു. മണിക്കൂറുകളോ ദിവസങ്ങളോ തങ്ങിയുള്ള മദ്യാപാനത്തിന് ചെലവാക്കിയത് വന്‍തുകയായിരുന്നു. കൂടാതെ മദ്യലഹരിയില്‍ രതിസുഖം തേടിയുള്ള പരസ്ത്രീ സംസര്‍ഗ്ഗവും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഇങ്ങനെ അടിച്ചുപൊളി ജീവിതം നയിക്കാന്‍ ചിലവഴിച്ചതാവട്ടെ ഉത്രയുടെ സ്വര്‍ണം പണയപ്പെടുത്തി കരസ്ഥമാക്കിയ ലക്ഷങ്ങളുമായിരുന്നു. മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്സില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് സൂരജിന്റെ ആഡംമ്ബര ജീവിതത്തെക്കുറിച്ച് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമീക വിവരങ്ങള്‍ ഇങ്ങിനെയാണ്. നിരവധി സ്ത്രീകളുമായിട്ട് സൂരജ് വഴിവിട്ട ബന്ധങ്ങള്‍ തുടര്‍ന്നിരുന്നുവെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങള്‍ പൊലീസ് സംഘത്തിന് ലഭിച്ചതായിട്ടാണ് സൂചന.
ആഡംബര ജീവിതത്തിന് മാത്രമായി ഉത്രയുടെ സ്വര്‍ണ്ണാഭരങ്ങളില്‍ നല്ലൊരു ശതമാനം സൂരജ് പണയപ്പെടുത്തുകയോ വില്ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൂരജിന്റെ പിതാവ് സുരേന്ദ്രന് റബ്ബര്‍തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന 38 പവന് ആഭരണം പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സൂരജ് ബാങ്ക് ലോക്കറില്‍ നിന്നും നേരത്തെ എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഒളിപ്പിക്കാന്‍ പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം. ഇത് സംബന്ധിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയാലെ കാര്യങ്ങള്‍ വ്യക്തമാവൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.
അന്വേഷണ സംഘം കണ്ടെടുത്തതും ബാങ്ക് ലോക്കറില്‍ നിന്ന് ലഭിച്ചതും പണയപ്പെടുത്തി കാര്‍ഷിക വായ്പഎടുത്തിരുന്നതുമടക്കം 54 പവന് സ്വര്‍ണ്ണാഭരണം ഇതുവരെ കണ്ടെടുത്തായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം. 98 പവന് സ്വര്‍ണ്ണാഭരണം നല്‍കിയാണ് മകളെ വിവാഹം കഴിപ്പിച്ചതെന്ന് ഉത്രയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ശരിയെങ്കില്‍ ഇന്‍ 44 പവന് സ്വര്‍ണ്ണാഭരണം എവിടെപ്പോയെന്നുള്ള വിവരം കൂടി അന്വേഷണ സംഘം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിലേയ്ക്കായി അന്വേണവും തെളിവെടുപ്പും പൊലീസ് നടത്തുന്നുണ്ട്.
സൂരജിന്റെ മാതാവിനും സഹോദരിക്കും ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട് ഇടപെടല്‍ ഉണ്ടായതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലാന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്. അതേസമയം ഉത്രയുടെ ദൗര്‍ബല്യം ചൂഷണം ചെയ്ത് പണം നേടാന്‍ ഇവര്‍ ഇരുവരും ശ്രമം നടത്തിയിതായി പൊലീസ് സംശയിക്കുന്നുണ്ട്.ഇരുവരുടെയും മൊഴികള്‍ വിശകനം ചെയ്ത്, തെളിവൈടുപ്പ് ഇക്കാര്യത്തില്‍ വ്യക്തതവരുത്താനാവു എന്ന നിലപാടിലാണ് അന്വേഷക സംഘം. പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിനാല്‍ സൂരജില്‍ നിന്നും പരാമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം.ആദ്യഘട്ടില്‍ പൊലീസ് ചോദ്യം ചെയ്യലിനോട് വേണ്ടവണ്ണം സഹകരിക്കാതിരുന്ന സൂരജ് കഴിഞ്ഞ ദിവസങ്ങളിലാണ് കൃത്യത്തിന്റെ നാള്‍വഴി പ്രകാരമുള്ള വിവരം വെളിപ്പെടുത്തിയത്.
വിവാഹസമയത്ത് ഉത്രയ്ക്ക് നല്‍കിയത് 98 പവന് ആഭരണമാണ്. ലോക്കറില്‍നിന്ന് നേരത്തെ എടുത്ത 38 പവന് സൂരജിന്റെ പറക്കോട്ടെ വീടിനു സമീപം കുഴിച്ചിട്ടത് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. ഉത്രയുടെ ആഭരണം ഈടുവച്ച് വാങ്ങിയ ബൈക്ക് സൂരജ് സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. ഇത് അന്വേഷകസംഘം പിടിച്ചെടുത്തു. സൂരജ് ആഭരണങ്ങള്‍ മറ്റു ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം സൂരജിനെയും രണ്ടാംപ്രതി ചാവര്‍കോട് സുരേഷിനെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇനിയും അമ്ബത് പവനോളം സ്വര്‍ണം കിട്ടാനുണ്ട്.
കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് സംസ്ഥാന വനിതാ കമീഷന് റിപ്പോര്‍ട്ട് കൈമാറി. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കമീഷന് കേസെടുത്തിരുന്നു. ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡിയിലുള്ള സൂരജിന്റെ അച്ഛന് സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം ബുധനാഴ്ചയും ചോദ്യംചെയ്തു. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. ഇവരെല്ലാം ഗാര്‍ഹിക പീഡന കേസില്‍ പ്രതിയാകും. ഉത്രയുടെ ബന്ധുക്കളും സൂരജിന്റെ സുഹൃത്തുക്കളുമായ എട്ടുപേരെ റൂറല്‍ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളെ കോടതിയില്‍ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് വനംവകുപ്പ് കസ്റ്റഡി അപേക്ഷ നല്‍കും. വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് ഇരു പ്രതികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസും തലവേദനയായി മാറും.
മൂര്‍ഖന്റെ ശൗര്യം കൂട്ടാനായി പാമ്ബിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഭര്‍ത്താവ് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഗുളിക ജ്യൂസില്‍ ചേര്‍ത്തു നല്കി മയക്കിയ ഉത്രയുടെ ഇടതുഭാഗത്ത് മുര്‍ഖനെ ജാറില്‍നിന്ന് കുടഞ്ഞിടുകയായിരുന്നു. കൃത്യം നടത്തിയത് രാത്രി 12നും 12.30നും ഇടയില്‍ അരണ്ട വെളിച്ചത്തിലായിരുന്നു. ഏപ്രില്‍ 24 മുതല്‍ മെയ് ആറുവരെ പ്ലാസ്റ്റിക് ജാറില്‍ അടച്ചുസൂക്ഷിച്ച മൂര്‍ഖനെ ഉത്രയുടെ ശരീരത്തില്‍ കുടഞ്ഞിട്ടപ്പോള്‍ പാമ്ബ് തന്റെ നേരെ ചീറ്റിയെന്നും പിന്നാലെ ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി. പാമ്ബിന്റെ ചീറ്റലില്‍ താന്‍ ഭയന്നു വിറച്ചുപോയെന്നും പ്രതി പറഞ്ഞു.
ഉത്രയെ വകവരുത്താന്‍ മൂന്നു തവണയാണ് കെണി ഒരുക്കിയെന്ന് അന്വേഷക സംഘത്തോട് സൂരജ് സമ്മതിച്ചു. ഫെബ്രുവരി 29ന് സ്റ്റെയര്‍കേസില്‍ അണലിയെ ഇട്ടശേഷം ഉത്രയോട് മുകള്‍നിലയില്‍നിന്ന് ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടതാണ് ആദ്യത്തെ കെണി. അന്നു പക്ഷെ, ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് പാമ്ബിനെ ചാക്കിലേക്ക് മാറ്റി. ഇതേ പാമ്ബിനെയാണ് മാര്‍ച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്രയുടെ പുറത്തുവച്ച് ചാക്കു തുറന്നാണ് കാലില്‍ കടിപ്പിച്ചത്. മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചത് മെയ് ആറിനായിരുന്നു. ഇതാണ് ഉത്രയുടെ കൊലയ്ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക