കോവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍വെച്ചാണ് പാലക്കാട് സ്വദേശികളായ ബിജു അഞ്ജു ദമ്ബതികളുടെ കുഞ്ഞ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
കുഞ്ഞിന്റെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു. ഈ കുട്ടിയുടെ കുടുംബം 20 ദിവസം മുമ്ബാണ് കോയമ്ബത്തൂരില്‍നിന്ന് നാട്ടിലെത്തിയത്.
ശ്വാസ തടസ്സത്തെ തുടര്‍ന്ന ആദ്യം പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ കോവിഡ് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഫുട്ബോള്‍ താരവുമായ ഹംസക്കോയ ഇന്ന് രാവിലെയാണ് മരിച്ചത്.
മുംബൈയില്‍ നിന്നു മടങ്ങിയെത്തിയ ശേഷമാണ് ഹംസക്കോയക്ക് രോഗം സ്ഥിരീകരിച്ചത്. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 15 ആയി. ഹംസക്കോയയുടെ രണ്ടു പേരക്കുട്ടികള്‍ അടക്കം കുടുംബത്തില്‍ 5 പേര് കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. മെയ് 21-നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെയാണ് ഹംസക്കോയക്കും മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ചികില്‍സയില്‍ തുടരുന്ന ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക