ന്യൂഡല്‍ഹി: കൊവിഡ് രോഗത്തിന് മുന്നില്‍ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്ന് അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന് അറിയിച്ചു.
രോഗ വ്യാപനം നിയന്ത്രിക്കാന്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ്. ഇതാണ് അടിയന്തരമായി മുന്നറിയിപ്പ് നല്കാന് ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. ഈ തീരുമാനത്തിലൂടെ മൂന്നാഴ്ച കൊണ്ട് ഇന്ത്യയില്‍ വന്‍ തോതിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടിയതെന്നും മൈക്കല്‍ റയാന് പറയുന്നു.
പകര്‍ച്ചവ്യാധിയുടെ തോത് വന്‍തോതിലാണ് വര്‍ദ്ധിക്കുന്നത്. നഗര കേന്ദ്രീകൃതമായ പ്രദേശങ്ങളില്‍ അതിവേഗം വ്യാപനം ഉണ്ടായേക്കും. പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ ജനസാന്ദ്രത ഏറിയ രാജ്യങ്ങളിലും കൊവിഡ് സ്ഥിതി ആശങ്കാജനകമാണ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ ഏറെ സഹായിച്ചിരുന്നു. ഇന്ത്യയുടെ അഞ്ചിലൊന്നില്‍ താഴെ മാത്രം ജനസംഖ്യയും സമ്ബത്തിലും വന്‍ അന്തരവുമുള്ള അമേരിക്കയില്‍ ലക്ഷങ്ങള്‍ രോഗം ബാധിച്ച് മരിച്ചപ്പോഴും ഇവിടെ മരണ സംഖ്യ നാലക്കത്തില്‍ ഒതുങ്ങിയിരുന്നു. ഭരണകൂടത്തിന്റെ ജാഗ്രതയാണ് ഇതിന് സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക