ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളിയുടെ’ സെറ്റ് ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദള്‍ നശിപ്പിച്ചിരുന്നു. ഈ ആക്രമണത്തിന്റെ ആസൂത്രകനും രണ്ടാം പ്രതിയുമായ കൃഷ്ണദാസ് പിടിയിലായി. മോഷണക്കേസ് ഉൾപ്പെടയുള്ളകേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബജ് രംഗ് ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ അടക്കം നിരവധി പേര് അറസ്റ്റിലായിരുന്നു.
കാലടി മാണിക്കമംഗലം സ്വദേശിയാണ് കൃഷ്ണദാസ്. പെരുമ്പാവൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ ഇതു കൂടാതെ വേറെയും കേസുകളുണ്ട്. നിരവധി മേഷണ കേസുകളിലെയും മാരകായുധങ്ങള്‍ കൈവശം വച്ചതിനും എ ടി എം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിനും കൊരട്ടി ആലുവ, കാലടി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നത് പൊലീസ് പരിഗണനയിലാണ്. സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകളും പ്രതികൾക്ക് നേരെ ചുമത്തിയിട്ടുണ്ട്
ചിത്രത്തിന്റെ നിർമാതാവ് എന്ന നിലയിൽ സോഫിയ പോളിന് സാമ്പത്തികമായി വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അക്രമികൾ തകർത്ത സെറ്റിന് മാത്രം ഏകദേശം 50 ലക്ഷത്തോളം രൂപയാണ് ചെലവായത്.സിനിമ മേഖല ഒന്നടങ്കം ഇത്തരമൊരു അക്രമണത്തിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. കൊറോണ തീർത്ത ലോക്ക്ഡൗൺ കാരണം തന്നെ ദുർഘടമായ പ്രതിസന്ധിയിലൂടെയാണ് സിനിമ മേഖല തന്നെ കടന്നു പോകുന്നതിനിടയില ഇത്തരം വർഗീയ അക്രമങ്ങൾ കൂടുതൽ പ്രതിസന്ധിയാണ് സിനിമ രംഗത്തിന് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കി ആ മേഖലകളിലുള്ളവർ അന്ന് തന്നെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക