കണ്ണൂർ : രണ്ടര മാസത്തെ ലോക് ഡൗൺ
അവസാനിച്ചപ്പോൾ എല്ലാം പഴയപടി. സർക്കാർ ഓഫീസുകൾ ഉണർന്നു.
ഭൂരിഭാഗം പേരും ജോലിക്ക് എത്തിയിരിക്കുന്നു.
കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിൽ 94 ശതമാനം പേരാണ് എത്തിയത്.
ലോക് ഡൗൺ കാലം കഴിയുമ്പോൾ ആയിരക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
സാധാരണക്കാരുടെ ജീവിതങ്ങളാണ് ഈ ഫയലുകളിൽ.ലോക് ഡൗണിൽ കുരുങ്ങിയ ഫയലുകളുടെ തീർപ്പിന് ആണ് മുന്തിയ പരിഗണന. വില്ലേജ് ഓഫീസുകൾ പഞ്ചായത്ത് ഓഫീസുകൾ തുടങ്ങി എല്ലായിടങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. കണ്ണൂർ കലക്ടറേറ്റിൽ ഭൂരിഭാഗം പേരും ജോലിക്ക് ഹാജരായി. എന്നാൽ ബസ്സുകൾ ഓടാത്തതാണ് പ്രശ്നമായത്. പലർക്കും സമയത്തിന് എത്താൻ കഴിയുന്നില്ല. സാമൂഹിക അകലം പാലിച്ചു കഴിയുന്നതും ജോലി ചെയ്യാനാണ് നിർദ്ദേശം.
കണ്ടയ്ൻമെൻറ് സോണുകളിൽ ഒഴിച്ചുള്ള മേഖലകളിലാണ് ജീവനക്കാരെല്ലാം എത്തിച്ചേരാൻ നിർദ്ദേശിച്ചിരിക്കുന്നത്.
രോഗികൾ, 7 മാസം ഗർഭിണികൾ തുടങ്ങിയവർ സർക്കാർ ഓഫീസുകളിൽ എത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക