തിരുവനന്തപുരം: കൊറോണ രോഗികളുടെ പരിചരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിനു ഗുരുതരവീഴ്ച. കൊറോണ പോസിറ്റീവ് ആയ ആനാട് സ്വദേശി അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. നെടുമങ്ങാട് ബസില്‍ കയറി ആനാട് എത്തിയപ്പോള്‍ ആനാട് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. രാവിലെ തന്നെ ഇയാള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ചാടിപ്പോയിരുന്നു. കരകുളം വരെ നടന്നുവന്നു കരകുളത്ത് ആളുകളില്‍ നിന്നും പണം വാങ്ങിയാണ് നെടുമങ്ങാട് ബസില്‍ കയറിയത്.
നെടുമങ്ങാട് ബസില്‍ കയറി ആനാട് ഇറങ്ങുമ്ബോഴാണ് ഇയാളെ ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷും നാട്ടുകാരും പൊലീസും ചേര്‍ന്ന് വളഞ്ഞുവെച്ചത്. കൊറോണ രോഗി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ആംബുലന്‍സ് വിളിച്ചു വരുത്തി ഇയാളെ മെഡിക്കല്‍ കോളെജിലേക്ക് തിരിച്ചയക്കാനുള്ള നടപടികളിലാണ് തങ്ങളെന്ന് നെടുമങ്ങാട് സിഐ മറുനാടനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസും രജിസ്റ്റര്‍ ചെയ്തതായി സിഐ പറഞ്ഞു.
ഒരാഴ്ചയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ആനാട് സ്വദേശിയായ രോഗി. ഇയാള്‍ രാവിലെ തന്നെ മെഡിക്കല്‍ കോളേജില്‍ നിന്നു ചാടിപ്പോയിട്ടുണ്ട്. പക്ഷെ പൊലീസിനു വിവരം കിട്ടുമ്ബോള് സമയം വൈകി. ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് മൂന്നു മണിയോടെയാണ് ഇയാള്‍ പിടിയിലായത്.
അത്രയും സമയം ഇയാള്‍ എവിടെപ്പോയി. വന്ന കെഎസ്ആര്‍ടിസി ബസ്, യാത്രക്കാര്‍ തുടങ്ങി ഒട്ടുവളരെ കാര്യങ്ങള്‍ അറിയാനുണ്ടെന്നു നെടുമങ്ങാട് സിഐ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് മദ്യം കിട്ടാനില്ലാത്ത സമയത്ത് ഇയാള്‍ തമിഴ്നാട്ടില്‍ പോയി മദ്യം വാങ്ങിയിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് കൊറോണ ഇയാള്‍ക്ക് ലഭിച്ചത് എന്നാണ് പൊലീസ് പറഞ്ഞത്. രാവിലെ ചാടിപ്പോയിട്ടും വൈകീട്ട് വരെ ഇയാള്‍ സ്വൈര്യവിഹാരം നടത്തുകയായിരുന്നു. എങ്ങോട്ട് പോയി ആരെയൊക്കെ കണ്ടു എന്ന കാര്യം അന്വേഷിക്കുകയാണ് എന്നാണ് പൊലീസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക